എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം: അധ്യാപകന് 79 വര്‍ഷം കഠിന തടവ്

Latest കേരളം പ്രാദേശികം

കണ്ണൂര്‍: എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ക്ലാസ് മുറിയില്‍ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന് 79 വര്‍ഷം കഠിനതടവും 2.70 ലക്ഷം രൂപ പിഴയും. പെരിങ്ങോം ആലപ്പടമ്പ ചൂരല്‍ സ്വദേശി പി ഇ ഗോവിന്ദനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി പി മുജീബ് റഹ്മാന്‍ ശിക്ഷിച്ചത്.

2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെ സ്‌കൂളിലെ ക്ലാസ് മുറിയില്‍ വെച്ച് ഗോവിന്ദന്‍ അഞ്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവത്തില്‍ 2014 ഫെബ്രുവരിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്നും പുറത്താക്കുകയും ചെയ്തു. സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടും ഇക്കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന് സ്‌കൂള്‍ പ്രധാന അധ്യാപിക, ഹെല്‍പ് ഡെസ്‌ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേര്‍ത്തിരുന്നുവെങ്കിലും ഇവരെ പിന്നീട് വെറുതെ വിട്ടു.അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ അഞ്ചു കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത് ഇതില്‍ ഒരു കേസില്‍ പരാതിക്കാരുമായി പ്രതി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. മറ്റ് നാലു കേസുകളിലാണ് പല വകുപ്പുകളിലായി പ്രതിക്ക് 79 വര്‍ഷം കഠിനതടവ് ലഭിച്ചത്. സംഭവത്തിന് ശേഷം ഗോവിന്ദനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *