മക്ക: 12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഉംറ തീര്‍ഥാടനത്തിന് അനുമതി നൽകി ഉംറ ഹജ്ജ് മന്ത്രാലയം.
നേരത്തെ കൊവിഡ് പശ്ചാത്തലത്തില്‍ 18 വയസ്സ് മുതലുള്ളവര്‍ക്കായിരുന്നു അനുമതി നല്‍കിയിരുന്നത്.
പുതിയ ഉംറ സീസണ്‍ ആരംഭിച്ചതോടെ 12-18 വയസ്സ് ഇടയില്‍ ഉള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്കും അനുമതി നൽകിയിട്ടുണ്ട് .
രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ ലഭിച്ച 12-18 വയസുകള്‍ക്കിടയിലുള്ളവര്‍ക്ക് മാത്രമേ ഉംറ അനുമതി നല്‍കുന്നത്.
ഈ പ്രായ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 13,000-ത്തിലധികം പെര്‍മിറ്റുകള്‍ നല്‍കിയതായും മന്ത്രാലയം അറിയിച്ചു.