മൊഗ്രാൽ. കാൽനടയാത്രക്കാർക്ക് നടപ്പാത നിർമ്മിക്കാതെയു ള്ള ദേശീയപാത വികസനം അശാസ്ത്രീയവും, കോടതി അലക്ഷ്യവുമെന്ന് മൊഗ്രാൽ ദേശീയവേദി എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് നിർമ്മിക്കുന്ന പ്രധാന റോഡുകളിൽ കാൽനടയാത്രക്കാർക്ക് നടപ്പാത എന്നത് നാടിന്റെ സംസ്കാരമായി മാറണമെന്ന ഹൈക്കോടതി നിർദ്ദേശം ദേശീയപാത വികസനത്തിനും നടപ്പിലാക്കണം.റോഡുകൾ വാഹന യാത്രക്കാർക്ക് മാത്രമുള്ളതല്ല, നടപ്പാതയും അതിന്റെ ഭാഗമാണ്.റോഡുകളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നവരും,അത് നടപ്പിലാക്കുന്ന അധികാരികളും ഇക്കാര്യം അവഗണിക്കുന്നത് ശരിയല്ലെന്ന് 2021ലെ ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.
സംസ്ഥാനത്തെ റോഡുകൾ ഗതാഗതയോഗ്യമാക്കണ മെന്ന് ആവശ്യപ്പെട്ടുള്ള 2001-ൽ കൊച്ചി സ്വദേശി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ ഉത്തരവ് ഇറക്കിയിരുന്നത്. കാൽനട യാത്രക്കാരെ മറക്കുന്ന വികസനപ്രവർത്തനം പാടില്ല, റോഡിൽ കാൽനടയാത്രക്കാർക്ക് മറ്റേത് ആവശ്യത്തേ ക്കാളും പ്രാധാന്യം കല്പിക്കുന്ന ഈ നൂറ്റാണ്ടിൽ അവഗണന കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ദേശീയപാത വികസനത്തിൽ നടപ്പാത ഉറപ്പു വരുത്താൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന്ദേശീയവേദി യോഗം ആവശ്യപ്പെട്ടു.
യോഗം ഗൾഫ് പ്രതിനിധി എൽടി മനാഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം സിദ്ദിഖ്റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.
എംഎം റഹ്മാൻ, റിയാസ് കരീം, എം എ മൂസ, വിജയകുമാർ, ടി കെ അൻവർ, എംഎ ഇക്ബാൽ, മുഹമ്മദ് അബ്കൊ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, മുഹമ്മദ് അശ്റഫ് സാഹിബ്, അഷ്റഫ് പെർവാഡ്, ടി എ ജലാൽ, അഷ്റഫ് പെർവാ ഡ്, ഇബ്രാഹിം ഖലീൽ, എം എസ് മുഹമ്മദ് കുഞ്ഞി, പി എം മുഹമ്മദ് കുഞ്ഞി, മുഹമ്മദ് മൊഗ്രാൽ, അബ്ദുല്ലകുഞ്ഞി നട്പ്പളം, റസ്സാഖ് കൊപ്പളം, ഖാദർ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു. ട്രഷറർ കെ പി മുഹമ്മദ് സ്മാർട്ട് നന്ദി പറഞ്ഞു.