തിരുവനന്തപുരം: മാസ്ക് ധരിക്കാത്തതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും പിഴ ചുമത്തുന്നത് തുടരുന്നു. മൂന്നുദിവസത്തിനിെട നാല് കോടി രൂപയാണ് ഈ ഇനത്തിൽ പൊലീസ് ഈടാക്കിയത്. 70,000 പേരിൽനിന്നാണ് ഇത്രയും തുക പിഴ ഈടാക്കിയത്.
മൂന്നുമാസത്തിനിടെ മാസ്ക് ധരികാത്തതിന് മാത്രം 55 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇക്കാലയളവിൽ 10 ലക്ഷം പേരിൽ നിന്നായാണ് പിഴ ഈടാക്കിയത്. മേയിൽ 2.60 ലക്ഷം, ജൂണിൽ മൂന്ന് ലക്ഷം, ജൂലൈയിൽ 4.34 ലക്ഷം എന്നിങ്ങനെയാണ് മാസ്ക് ധരിക്കാത്തതിന് പിഴ ചുമത്തിയവരുടെ എണ്ണം.
മറ്റ് കുറ്റങ്ങൾക്ക് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥെൻറ മനോധർമമനുസരിച്ച് പിഴ കൂടുകയും കുറയുകയും ചെയ്യും. പല കുറ്റങ്ങൾക്കും 1000 മുതല്‍ 3000 രൂപവരെയാണ് പിഴ ഈടാക്കുന്നത്. ഇതുമൂലം മാസ്ക് ലംഘനമൊഴികെ മറ്റ് കുറ്റങ്ങളിൽ ആകെ എത്ര കിട്ടിയെന്നത് സംബന്ധിച്ച കൃത്യമായ തുക ലഭ്യമല്ല. ‘കോവിഡ് മാനദണ്ഡ ലംഘന’മെന്ന നിലയിലാണ് പെറ്റിയെഴുതുന്നത്.കേസുകളും അറസ്റ്റും കൂടി നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചതിന് മേയിൽ സംസ്ഥാനത്താകെ 80964 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ജൂണിൽ 1.38 ലക്ഷമായും ജൂലൈയിൽ 2.20 ലക്ഷമായും വർധിച്ചു.
ലംഘനങ്ങൾക്ക് അറസ്റ്റിലാകുന്നവരുടെ എണ്ണവും കൂടി. മേയിൽ 33664 പേരായിരുന്നെങ്കിൽ ജൂണിൽ അറസ്റ്റിലായത് 46,691 പേരാണ്. ജൂലൈയിലാകെട്ട 46,560ഉം. നിർദേശം പാലിക്കാതെ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതിന് 40195 പേർക്കാണ് മേയിൽ പിടിവീണത്. ജൂണിലിത് 80296ഉം ജൂലൈയിൽ 94609ഉം. സമ്പർക്ക വിലക്ക് ലംഘിച്ചതിന് മേയിലെ 1333ൽനിന്ന് ജൂലൈയിലേക്കെത്തുേമ്പാൾ 2959 ആയാണ് കേസുകൾ കൂടിയത്.