തൃശൂര്‍: അവിണിശ്ശേരിയില്‍ മകന്റെ അടി യേറ്റ് പിതാവ് മരിച്ചതായി പോലീസ്.
മാതാവ് തങ്കമണിക്ക് ഗുരുതരമായ പരിക്കേറ്റു.
അവിണിശേരി കറുത്തേടത്ത് രാമകൃഷണന്‍ ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അവിണിശ്ശേരിയിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. എളാങ്ക് ഉപയോഗിച്ച് പ്രദീപ് പിതാവിന്റെയും മാതാവിന്റെയും തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ് തളര്‍ന്ന ഇരുവരെയും ആദ്യം തൃശൂരില്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി മെഡികല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ രാമകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനായില്ല.
പ്രദീപ് സ്ഥിരം മദ്യപാനി ആണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഭാര്യയേയും മകളെയും പ്രദീപ് ഉപദ്രവിച്ചതിനെ തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്ക് പോയതായാണ് വിവരം. പ്രദീപിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.