പ്രവാസി മലയാളികൾക്ക് വിദേശത്ത് ജോലി ചെയ്യുന്നതിനായി രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ആവശ്യമാണ് . ഈ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനായി വളരെ പ്രയാസപ്പെടുകയാണ് പ്രവാസികൾ. കേരള സർക്കാരിൻ്റെ ഈ ഹെൽത്ത് സൈറ്റിൽ ഫൈനൽ സർട്ടിഫിക്കറ്റ് എടുക്കുമ്പോൾ ആദ്യ ഡോസ് വിവരങ്ങൾ (ബാച്ച് നമ്പർ ,തിയതി) എന്നിവ ഇപ്പോൾ ലഭിക്കുന്നില്ല. വിദേശരാജ്യങ്ങളിൽ ഒന്നെങ്കിൽ ഫൈനൽ ഡോസ് സർട്ടിഫിക്കറ്റിൽ ആദ്യ ഡോസിൻ്റെ വിവരങ്ങൾ വേണം . അല്ലെങ്കിൽ ആദ്യ ഡോസ് സർട്ടിഫിക്കറ്റും ഫൈനൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. സൗദി അറേബ്യ ഉൾപ്പെടെ ഉള്ള മിക്ക രാജ്യങ്ങളിലും തൊഴിൽ ചെയ്യുന്ന പ്രവാസികൾ ഇപ്പോൾ പ്രൊഫഷണൽ സർട്ടിഫിക്കറ്റുകൾ എടുക്കാതെ ഫൈനൽ സർട്ടിഫിക്കറ്റ് എടുത്തവരാണ്.
അതുകൊണ്ടുതന്നെ വലിയ പ്രശ്നം നേരിടുകയാണ് പ്രവാസികൾ. ഇതിന് പരിഹാരമായി രണ്ടാമത്തെ ഡോസിൻ്റെ സർട്ടിഫിക്കററ്റിൽ ആദ്യ ഡോസിൻ്റെ വിവരങ്ങൾ ഈ ഹെൽത്ത് സൈറ്റിൽ ചേർക്കുകയോ അല്ലെങ്കിൽ ഫസ്റ്റ് ഡോസ് സർട്ടിഫിക്കറ്റും ഫൈനൽ സർട്ടിഫിക്കറ്റും എടുക്കാനുള്ള സംവിധാനം പ്രസ്തുത സൈറ്റിൽ ഉണ്ടാക്കാനുള്ള നടപടി വേണം . ഈ പ്രശ്നം തന്നെയാണ് കേന്ദ്ര സർക്കാരിൻറെ കോവിഡ് സൈറ്റിൽ നിലനിൽക്കുന്നത്.
പ്രധാന പ്രശ്നം സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് സൗദി ഗവൺമെൻറ് ആപ്ലിക്കേഷൻ ആയ തവക്കൽ സൈറ്റിൽ ഏതുതരത്തിലുള്ള സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം എന്നതിൽ ആശങ്കയിലാണ് പ്രവാസി സമൂഹം . വാക്സിൻ സർട്ടിഫിക്കറ്റുകളായ ഈ ഹെൽത്ത് സർട്ടിഫിക്കറ്റോ ? , കോവിൻ സർട്ടിഫിക്കറ്റോ? ഇത് ജില്ലാ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തണമോ ? അതോ എംബസി അറ്റസ്റ്റ് ചെയ്താൽ മതിയോ?. ഇതിന് വ്യക്തമായ ചിത്രം നൽകാൻ സാധിക്കുന്നില്ല .
അറ്റസ്റ്റ് ചെയ്യാതെ തന്നെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ യാത്ര ചെയ്യാൻ സാധിക്കുമോ ? ഇങ്ങനെ അപ്‌ലോഡ് ചെയ്ത ചുരുക്കം ചിലർക്ക് യാത്ര അനുമതി ലഭിച്ച കാര്യം ഇവിടെ സൂചിപ്പിക്കുന്നു. തവക്കൽ സൈറ്റിൽ ചിലനേരങ്ങളിൽ സർട്ടിഫിക്കറ്റുകൾ റിജക്റ്റ് ആവാറുണ്ട് . ഇങ്ങനെ റിജക്റ്റായത് വീണ്ടും ചെയ്യുമ്പോൾ തവക്കൽ സൈറ്റ് തന്നെ ബ്ലോക്കായി തുടരാൻ സാധിക്കാത്ത ഘട്ടം തന്നെ വന്നിട്ടുണ്ട്. ബ്ലോക്ക് നീക്കാനുള്ള വഴി എന്താണെന്നും ? , സെർട്ടിഫിക്കറ്റ് എംബസി അറ്റസ്റ്റേഷൻ ചുരുങ്ങിയത് മാസങ്ങൾ തന്നെ എടുത്തേക്കാം ഈ സമയപരിധിക്കുള്ളിൽ വിസയുടെ കാലാവധി തന്നെ തീർന്നു പോകാനുള്ള സാധ്യതയുണ്ട്. ഈ വക പ്രശ്നങ്ങൾ സൗദി ഗവൺമെന്റുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തണമെന്നും പ്രവാസി സമൂഹത്തിൻ്റെ പ്രയാസങ്ങൾ കേന്ദ്ര – കേരള സർക്കാരുകൾ പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് ആരോഗ്യ മന്ത്രിക്കും , എംപി ക്കും, സ്ഥലം എം എൽ എ ക്കും എം.എസ്.എഫ് തൃക്കരിപ്പൂർ പഞ്ചായത്ത് ജന:സെക്രട്ടറി മിസ്ഹബ് തങ്കയം നിവേദനം നൽകി.