പ്രവാസികള്‍ക്ക് തിരിച്ചടി; സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം പരിമിതിപ്പെടുത്തുന്നു

Latest ഗൾഫ്

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം പരിമിതിപ്പെടുത്തുന്നു. പുതിയ നിര്‍ദേശം അനുസരിച്ച് ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്താന്‍ സ്ഥാപനങ്ങള്‍ക്കു നോട്ടിസ് ലഭിച്ചുതുടങ്ങി.

സൗദിയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഇന്ത്യക്കാരുടെയും ബംഗ്ലാദേശുകാരുടെയും എണ്ണം 40%ല്‍ കൂടാന്‍ പാടില്ലെന്നും യെമന്‍, ഇത്യോപ്യ പൗരന്മാര്‍ 25%ല്‍ കൂടാന്‍ പാടില്ലെന്നുമാണ് പുതിയ നിയമം.

മാനവശേഷി സാമൂഹിക വികസന മന്ത്രാലയം ഇതുസംബന്ധിച്ച പരിധി ഖിവ പോര്‍ട്ടലില്‍ രേഖപ്പെടുത്തി. നിലവിലുള്ളവരുടെ വീസ പുതുക്കുന്നതിനു തടസ്സമില്ല. എന്നാല്‍ ഈ അനുപാതപ്രകാരമായിരിക്കും പുതിയ വീസ അപേക്ഷ പരിഗണിക്കുക.

സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത് മൂലം നിരവധി ഇന്ത്യക്കാര്‍ക്കു ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പുതിയ നിബന്ധന മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ക്കു തൊഴില്‍ നഷ്ടപ്പെടാനിടയാക്കും.

പുതിയ നിയമപ്രകാരം നിശ്ചിത അനുപാതത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കു ഒരേ രാജ്യക്കാര്‍ക്കു പുതിയ വീസ നല്‍കുകയോ ജോലിമാറ്റം അനുവദിക്കുകയോ ചെയ്യില്ല. പകരം പുതിയൊരു രാജ്യക്കാരെ എടുക്കാനായിരിക്കും നിര്‍ദേശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *