പിണറായി മുഖ്യമന്ത്രിയായ ശേഷം കൊല്ലപ്പെട്ടത് 22 സി.പി.എം പ്രവർത്തകർ; 16ലും പ്രതികൾ ആർ.എസ്.എസുകാർ

തിരുവനന്തപുരം: 2016ൽ പിണറായി സർക്കാർ ഭരണത്തിലേറിയ ശേഷം സംസ്ഥാനത്ത്‌ ഇതുവരെ കൊല്ലപ്പെട്ടത് 22സി.പി.എം പ്രവർത്തകർ. ഇതിൽ 16ലും ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരാണ് പ്രതികളെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തായിരുന്നു ആദ്യ കൊലപാതകം. സി.വി രവീന്ദ്രൻ എന്ന പാർട്ടി പ്രവർത്തകനാണ് കൊല്ല​പ്പെട്ടത്. 2016 മേയ് 19ന് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് മുന്നണി വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം നടത്തുന്നതിനി​ടെ പിണറായി കമ്പിനിമൊട്ടയിലായിരുന്നു ദാരുണ കൊലപാതകം. വിജയാഹ്ലാദ പ്രകടനത്തിലുണ്ടായിരുന്ന രവീന്ദ്രനെ ബോംബെറിഞ്ഞ് വീഴ്ത്തി വാഹനം […]

Continue Reading