സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്ന ഇടനാഴിയായി കാസർകോട്ടെ അതിർത്തി റോഡുകൾ

കാസർകോട്: സംസ്ഥാനത്തേക്ക് ലഹരി ഒഴുകുന്ന ഇടനാഴിയാവുകയാണ് കാസർകോട്ടെ അതിർത്തി റോഡുകൾ. ആന്ധ്രയിൽനിന്ന് കഞ്ചാവും ഗോവ, കർണാടക സംസ്ഥാനങ്ങളിൽനിന്ന് സിന്തറ്റിക്ക് ലഹരികളുമാണ് ജില്ലയിലെ അതിർത്തി വഴി സംസ്ഥാനത്തേക്ക് എത്തുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ എഴുനൂറിലധികം ലഹരിക്കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്.കർണാടകയിൽനിന്ന് കാസർകോട് ജില്ലയിലേക്ക് പ്രവേശിക്കാൻ 17 റോഡുകളുണ്ട്. ഇത് കൂടാതെ ഇടവഴികൾ വേറെയും. ഇതിൽ തലപ്പാടി ദേശീയ പാത , അടുക്കസ്ഥല അഡ്യാനടുക്ക റോഡ്, ആദൂർ- കൊട്ടിയാടി – സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യറോഡ്, പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ് […]

Continue Reading

സഹപാഠി ലഹരിക്ക് അടിമയാക്കി; പീഡിപ്പിച്ചു; 9ാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ

കണ്ണൂരിൽ സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 9ാം ക്ലാസുകാരി. ഇതേ രീതിയിൽ ലഹരിക്ക് അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെൺകുട്ടികളെ അറിയാമെന്നും പെൺകുട്ടി പറഞ്ഞു. മറ്റാർക്കും ഈ സ്ഥിതി ഉണ്ടാകാതിരിക്കാനാണ് ദുരവസ്ഥ വെളിപ്പെടുത്തുന്നതെന്നു കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി. മാതാപിതാക്കൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സഹപാഠിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ഹോമിലായിരുന്ന കുട്ടിയെ പിന്നീടു ജാമ്യത്തിൽ വിട്ടു. ഇവർക്കു പിന്നിൽ വലിയ ലഹരി മാഫിയയുണ്ടെന്നു കുടുംബം ആരോപിച്ചു.എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണു സംഘം […]

Continue Reading