മഥുര ഷാഹി മസ്ജിദ്: സംഘ്പരിവാർ അവകാശവാദമുന്നയിച്ച മൂന്നാമത്തെ പള്ളി
ന്യൂഡൽഹി: രാമജൻമഭൂമിയാണെന്ന് അവകാശപ്പെട്ട് ബാബരി മസ്ജിദ് തകർത്തതിന് പിന്നാലെ സംഘ്പരിവാർ അവകാശവാദമുന്നയിച്ചവയാണ് മഥുരയിലെയും കാശിയിലെയും പള്ളികൾ. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കണമെന്ന വി.എച്ച്.പിയുടെ ആവശ്യം സുപ്രിംകോടതി അംഗീകരിക്കുകയും പള്ളി തകർത്ത കേസിലെ മുഴുവൻ പ്രതികളെയും കീഴ്‌കോടതികൾ വെറുതെവിടുകയും ചെയ്തിരുന്നു. വാരാണസി പള്ളിയിൽ ശിവലംഗം കണ്ടെടുത്തെന്ന ഹിന്ദുത്വ അവകാശവാദം മുഖവിലക്കെടുത്ത് സുപ്രിംകോടതി വുദുഖാന അടച്ചിട്ട് സേനയുടെ സംരക്ഷണത്തിലാക്കാൻ നിർദേശിച്ചിരുന്നു. വാരാണസിയിൽ വുദുഖാനക്ക് പുറമെ പള്ളി മുഴുവനായും ആരാധനക്ക് ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന സംഘ്പരിവാർ […]
Continue Reading