പാലക്കാട് ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി. മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മകള്‍ പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അജിത്തിന്റെ മറ്റൊരു മകളായ അശ്വനന്ദയുടെ തിരച്ചില്‍ തുടരുകയാണ്. 2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്കുമാറും കുടുംബവുമാണ് പുഴയില്‍ ചാടിയത്. ഈ കേസിലെ വിചാരണ പുരോഗമിക്കിവെയാണ് മരണം. കേസുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.

പാലക്കാട് ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി. മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മകള്‍ പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അജിത്തിന്റെ മറ്റൊരു മകളായ അശ്വനന്ദയുടെ തിരച്ചില്‍ തുടരുകയാണ്. 2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്കുമാറും കുടുംബവുമാണ് പുഴയില്‍ ചാടിയത്. ഈ കേസിലെ വിചാരണ പുരോഗമിക്കിവെയാണ് മരണം. കേസുമായി ബന്ധപ്പെട്ട മനോവിഷമത്തിലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.

Continue Reading

ഫീസടക്കാൻ പണമില്ല; പാലക്കാട് വിദ്യാർഥിനി തൂങ്ങി മരിച്ചു

ഫീസടക്കാൻ കഴിയാത്തതിൽ മനംനൊന്ത് വിദ്യാർഥിനി തൂങ്ങി മരിച്ചു. പാലക്കാട് റെയിൽവേ കോളനിയ്ക്ക് സമീപം ഉമ്മിനിയില്‍ സുബ്രഹ്മണ്യൻ-ദേവകി ദമ്പതികളുടെ മകൾ ബീന(20) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. പാലക്കാട് എം.ഇ.എസ് വിമന്‍സ് കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാർഥിനിയാണ് മരിച്ച ബീന. പത്താം തിയതി ആയിരുന്നു പരീക്ഷാ ഫീസ് അടക്കേണ്ട അവസാന തിയതി. ബീനയുടെ അമ്മ ഇന്നലെ കോളജിലെത്തിയിരുന്നെങ്കിലും സമയം വൈകിയതിനാൽ ഫീസ് അടയ്ക്കാൻ സാധിച്ചിരുന്നില്ല. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ ബിജു പറഞ്ഞു. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലായിരുന്നു […]

Continue Reading

പാലക്കാട് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ബിജെപിയെന്ന് ആരോപണം

പാലക്കാട്: പാലക്കാട് പാളയത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺ​ഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി ​ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് തമ്പടിക്കുന്നുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Continue Reading