കാസർകോട് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാര്‍ഥികള്‍

കാസർകോട് കുമ്പളയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാര്‍ഥികള്‍. സംഭവത്തിൽ വിദ്യാർഥിയുടെ രക്ഷിതാവിൻ്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. അംഗടിമുഗര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയത്. 16കാരനായ പ്ലസ് വിദ്യാർഥിയെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനകത്ത് വച്ച് സീനിയർ വിദ്യാർഥികൾ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായുന്നു സംഭവം. സാങ്കല്‍പ്പികമായി മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ നിര്‍ബന്ധിക്കുന്നതും വീഡിയോയിൽ ഉണ്ട്.സീനിയർ വിദ്യാർഥികൾ […]

Continue Reading

റാഗിംഗ്: പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടിമുറിച്ച് സീനിയേഴ്സ്; സംഭവം കാസർഗോഡ്.

കാസർകോട്: പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ റാഗിങ്. സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ചു.കാസർകോട് ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.പ്ലസ് വൺ കൊമേഴ്സ്വിദ്യാർത്ഥിയായ അർമാന്റെ മുടിയാണ് ഒരുസംഘം സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മുറിച്ചത്.പ്ലസ് ടു വിദ്യാർത്ഥികളാണ് റാഗിങ്ങിന് നേതൃത്വം നൽകിയതെന്നാണ് സൂചന. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. റാഗിങ് ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാർത്ഥിയും പരാതിപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തെപ്പറ്റി പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മഞ്ചേശ്വരം പൊലീസ് അധികൃതരും സൂചിപ്പിച്ചു.

Continue Reading

റാഗിംഗ് കേസുകൾ പോലീസ് സ്റ്റേഷനുകളിലെത്തുന്നില്ല: ജില്ലയിലെ പല സ്കൂളുകളിലും പിടിഎ യും, അധ്യാപകരും നോക്കുകുത്തി

മൊഗ്രാൽ: കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സ്കൂളുകൾ തുറന്ന് ഒരു മാസത്തിനകം തന്നെ ജില്ലയിൽ വിവിധ സ്കൂളുകളിൽ റാഗിംഗ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും കേസുകൾ പോലീസ് സ്റ്റേഷനുകളിലെ ത്താത്തതും, നിയമ നടപടികൾ ഉണ്ടാകാത്തതും പിടിഎ കമ്മിറ്റികളും, അധ്യാപകരും നോക്കുകുത്തികളായതിനാലാണെന്ന് മൊഗ്രാൽ ദേശീയവേദി യോഗം അഭിപ്രായപ്പെട്ടു. കലാലയങ്ങളിൽ നടക്കുന്ന റാഗിംഗ് കേസുകളിൽ മേൽ കർശന നടപടി സ്വീകരിക്കാൻ നേരത്തെ കോടതികൾ തന്നെ ഇടപെട്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. റാഗിങ് തടയാൻ നിലവിൽ കർശനനിയമങ്ങളുമുണ്ട്. എന്നിട്ടുപോലും സ്കൂളുകളിലും, കോളേജുകളിലും റാഗിങ് തുടരുകയാണ്, ഇതിൻറെ ഉത്തരവാദിത്വത്തിൽ […]

Continue Reading