പ്രസവിച്ചയുടൻ കുഞ്ഞിനെ സ്കൂൾ പരിസരത്ത് ഉപേക്ഷിച്ച് പ്ലസ്‍വൺ വിദ്യാർഥിനി

ചെന്നൈ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ ഭുവനഗിരിയൽ സ്കൂളിന് സമീപത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സ്കൂളിലെ പതിനൊന്നാം ക്ലാസുകാരിയാണ് പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ പെൺകുട്ടിയെ ഗർഭിണിയാക്കിയ പത്താം ക്ലാസുകാരനെതിരെ പൊലീസ് കേസെടുത്തു.വ്യാഴാഴ്ചയാണ് നവജാത ശിശുവിന്റെ മൃതദേഹം സ്കൂളിനോട് ചേർന്നുള്ള മതിലിനടുത്ത് നിന്ന് കണ്ടെത്തിയത്. കുഞ്ഞിനെ കണ്ട ഒരു വിദ്യാർഥിയാണ് സ്‌കൂൾ അധികൃതരോട് കാര്യം പറഞ്ഞത്. പിന്നീടവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.കുഞ്ഞിന്‍റെ പൊക്കിൾക്കൊടി ശരിയായ വിധം മുറിഞ്ഞിട്ടില്ലാത്തതിനാൽ സ്കൂളിനകത്ത് തന്നെയായിരിക്കും കുഞ്ഞിനെ പ്രസവിച്ചതെന്ന നിഗമനത്തിൽ പൊലീസ് എത്തി. […]

Continue Reading

16 തവണ പരാജയം; അവസാന ശ്രമത്തില്‍ കണ്ണിനുള്ളില്‍ ദേശീയ പതാക, അനുകരിക്കരുതെന്ന് കലാകാരന്‍

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. സൈബറിടങ്ങളിൽ ഇതിനോടകം തന്നെ ദേശീയ പതാക പ്രൊഫൈൽ പിക്കാക്കി ആഘോഷങ്ങൾ നേരത്തേ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യ ദിനത്തെ വരവേൽക്കുകയാണ് തമിഴ് നാട്ടിലെ ഒരു കലാകാരൻ. തന്‍റെ കണ്ണിനുള്ളിൽ ദേശീയ പതാക വരച്ചാണ് മിനിയേച്ചർ ആർട്ടിസ്റ്റ് ആയ യു.എം.ടി രാജ ആഘോഷങ്ങളുടെ ഭാഗമായത്. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയാണ് രാജ. കുറച്ചപകടം പിടിച്ച പണിയായിരുന്നെങ്കിലും രാജ ഈ ഉദ്യമം വിജയകരമായി പൂർത്തിയാക്കി. മെഴുകിന്‍റേയും മുട്ടയുടേയും മിശ്രിതം ഉപയോഗിച്ചാണ് ഇദ്ദേഹം […]

Continue Reading

ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ല; നവവധു ജീവനൊടുക്കി

കടലൂർ (ചെന്നൈ):  ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിൽ മനംനൊന്ത് നവവധു ജീവനൊടുക്കി. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ അരിസിപെരിയൻകുപ്പത്താണ് യുവതി ആത്മഹത്യ ചെയ്ത സംഭവമുണ്ടായത്. ഈയടുത്താണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ശുചിമുറിയില്ലാത്തതിനാൽ ഭർത്താവ് കാർത്തികേയന്റെ വീട്ടിലെ താമസം ബുദ്ധിമുട്ടിലായതോടെ ഇരുപത്തേഴുകാരിയായ രമ്യ ജീവനൊടുക്കുകയായിരുന്നു.  രമ്യയും കാർത്തികേയനും ഇക്കഴിഞ്ഞ ഏപ്രിൽ ആറിനാണ് വിവാഹിതരായത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്നു രമ്യ.ഭർത്താവിന്റെ വീട്ടിൽ ശുചിമുറിയില്ലാത്തതിനാൽ വിവാഹ ശേഷവും രമ്യ സ്വന്തം വീട്ടിലായിരുന്നു താമസമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവാഹശേഷവും രമ്യ സ്വന്തം വീട്ടിൽ […]

Continue Reading

‘ബിരിയാണി തിന്നാൽ കുട്ടികളുണ്ടാകില്ല’; തമിഴ്‌നാട്ടിൽ മുസ്‌ലിം വ്യാപാരസ്ഥാപനങ്ങൾ ലക്ഷ്യമിട്ട് സംഘ്പരിവാർ

ചെന്നൈ: ഗോവധ നിരോധം, ഹലാൽ ഭക്ഷണ വിവാദങ്ങൾക്ക് പിന്നാലെ മുസ്‌ലിം വ്യാപാര സ്ഥാപനങ്ങൾ ലക്ഷ്യമിട്ട് തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രചാരണം. ബിരിയാണി വന്ധ്യതയ്ക്ക് കാരണമാകുന്നു എന്ന പ്രചാരണമാണ് സംഘ്പരിവാർ ഗ്രൂപ്പുകൾ അഴിച്ചുവിടുന്നത്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പ്രചാരണം സജീവമാണെന്ന് ദ ന്യൂസ് മിനിറ്റ് റിപ്പോർട്ടു ചെയ്യുന്നു.ബിരിയാണിയിൽ ജനനനിയന്ത്രണ ഗുളികകൾ ചേർക്കുന്നു, ഹോട്ടൽ ഭക്ഷണത്തിൽ തുപ്പുന്നു തുടങ്ങിയ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇരുപതിനായിരം ഫോളോവേഴ്‌സുള്ള ഒരു ട്വിറ്റർ യൂസർ, ചെന്നൈയിലെ ബിരിയാണിക്കടകൾ വിവാഹം കഴിക്കാത്തവരെ ലക്ഷ്യമിടുന്നതായി ആരോപിച്ച് […]

Continue Reading

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങൾക്കൊപ്പം സർക്കാർ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. ( lockdown declared in TN )പൊതു ഗതാഗത സംവിധാനങ്ങളും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവർത്തിക്കില്ല. സബർബൻ തീവണ്ടികൾ അൻപത് ശതമാനം സർവീസ് നടത്തും. വിവാഹം, പരീക്ഷകൾ എന്നിവയ്ക്കും അനുമതിയുണ്ട്. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെ സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ […]

Continue Reading

റോഡ് അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ; സുപ്രധാന പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി

റോഡ് അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനൊരുങ്ങി സ്റ്റാലിൻ സർക്കാർ. ‘ഇന്നുയിർ കാപ്പോൺ’ എന്ന പേരിൽ ശനിയാഴ്ച്ച മലമരുവത്തൂരിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മൊത്തം സ്വകാര്യ-പൊതുമേഖല ആശുപത്രികളെ ഈ പദ്ധതിക്കു കീഴിൽ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ഇതുവഴി റോഡപകടത്തിൽ പെടുന്നവർക്ക് ആദ്യപടി മികച്ച ആരോഗ്യ പരിരക്ഷ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.                             ‘ഇന്നുയിർ കാപ്പോൺ’ പദ്ധതി പ്രകാരം ഇരയ്ക്ക് പരമാവധി ഒരു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.കൂടാതെ മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായവർക്കും […]

Continue Reading

സ്റ്റാലിൻ കുനൂരിലേക്ക് തിരിച്ചു; മൃതദേഹങ്ങൾ വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിൽ…

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും കുടുംബവും സൈനിക ഉദ്യോഗസ്ഥരടക്കം സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നുവീണ സ്ഥലം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സന്ദര്‍ശിക്കും. തമിഴ്‌നാട് വനമന്ത്രി സ്ഥലത്തെത്തി സ്ഥലത്ത് സൈന്യത്തിന്റെയും പൊലിസിന്റെയും അഗ്‌നിരക്ഷ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.പരിക്കേറ്റ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. 11 പേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണച്ചത്.

Continue Reading