ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച്‌ താലിബാന്‍

Latest അന്താരാഷ്ട്രം ഇന്ത്യ

ദില്ലി: അഫ്ഗാനിസ്ഥാനില്‍ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ. അമേരിക്കയെ ആണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.
അഫ്ഗാനില്‍ താലിബാന്‍റെ മാത്രം സര്‍ക്കാരിനെ എതിര്‍ക്കുന്നതായി ഇന്ത്യ നിലപാട് വ്യക്തമാക്കി. മറ്റു വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ എപ്പോള്‍ സാധ്യമാകുമെന്ന് ഇന്ന് വ്യക്തമായേക്കും. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അമേരിക്കന്‍ നേതൃത്വവുമായി ബന്ധപ്പെട്ട് അഫ്ഗാനിലെ സാഹചര്യവും ഒഴിപ്പിക്കല്‍ സാധ്യതകളും ചര്‍ച്ച ചെയ്തു. വ്യോമസേനയുടെ ഒരു വിമാനം ഇന്ത്യ ഇന്നലെ കാബൂളില്‍ എത്തിച്ചിരുന്നു. കൂടുതല്‍ യാത്ര വിമാനങ്ങള്‍ തയ്യാറാക്കി നിര്‍ത്താന്‍ പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. അതേസമയം അഫ്ഗാന്‍ സ്വാതന്ത്ര്യ ദിനമായ ഇന്ന് ആഘോഷമില്ലെന്ന് ദില്ലിയിലെ അഫ്ഗാന്‍ എംബസി വ്യക്തമാക്കി.
അതിനിടെ ഇന്ത്യയുമായുള്ള വ്യാപാരബന്ധം താലിബാന്‍ നിര്‍ത്തിവച്ചു. കയറ്റുമതിയും ഇറക്കുമതിയും നിര്‍ത്തിവച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍​ഗനൈസേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അഫ്​ഗാനുമായി നീണ്ടകാല വ്യാപാരബന്ധമുള്ള രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ അഫ്​ഗാനുമായി നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *