കാസർക്കോട്:
കേരള പിറവിയുടെ അറുപത്തിയഞ്ചാം വാർഷിക ദിനമായ ഇന്നലെ തനിമ കലാസാഹിത്യവേദി ഭാഷാ ദിന സംവാദം നടത്തി.
അബുത്വാഇയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഴുത്ത് കാരനും ദളിത് ആക്റ്റിവിസ്റ്റുമായ പി ടി വേലായുധൻ ഉദ്ഘാടനം ചെയ്തു.
തിരുവിതാംകൂറും, കൊച്ചിയും, മലബാറും ഉൾപ്പെട്ട പ്രദേശം ഏകീകരിച്ച് രൂപീകൃതാമായ കേരള സംസ്ഥാനം
അറുപത്തിയഞ്ച് വർഷം കൊണ്ട് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപിടിക്കുകയും ഭാഷയും ചരിത്രവും നെഞ്ചോട് ചേർത്ത് വെയ്ക്കുകയും ചെയ്തവരായി മാറിയെന്ന് അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
നിസാർ പെർവാഡ് മോഡറേറ്ററായിരുന്നു.
എ എസ്. മുഹമ്മദ് കുഞ്ഞി, കുട്ട്യാനം മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ചെർക്കള, അബ്ദുള്ള,അഷ്റഫ് അലി ചേരങ്കൈ, അഞ്ചില്ലത്ത് അബ്ദുല്ല എരിയാൽ അബ്ദുല്ല, ഷരീഫ്, സിദ്ധീഖ് ഒമാൻ,ലത്തീഫ് ചെമ്മനാട് ,സലീം അത്തിവളപ്പിൽ തുടങ്ങിയവർ സംസാരിച്ചു ,
ഹമീദ് കാവിൽ നന്ദി പറഞ്ഞു.