പരപ്പ: പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പിഡനത്തിനിരയായി എലി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണപ്പെട്ടു. പരപ്പ ബാനം കാടൻമൂല യിലെ പരേതനായ കുഞ്ഞി രാമൻ-നാരായണി ദമ്പതിക ളുടെ മകൾ സിനി(17) ആണ് പരിയാരത്തെ കണ്ണൂർ ഗവൺ മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്.
മിനി, സുനിത എന്നിവർ സഹോദരങ്ങൾ, ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി ഒരാഴ്ച മുമ്പാണ് വീട്ടിനകത്ത് വെച്ച് എലിവിഷം കഴിച്ച് ആത്മഹതി ത്യക്ക് ശ്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് പരപ്പ മൂല പ്പാറയിലെ ശ്രീക്കുട്ടനെതിരെ(19) വെള്ളരിക്കുണ്ട് പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തിരുന്നു.
പരിയാരം ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയിൽ നിന്നും ചൊവ്വാഴ്ച ഹോസ് ദുർഗ് ഒന്നാംക്ലാസ് ജുഡീ ഷ്യൽ മജിസ്ട്രേറ്റ് നേരിട്ടെ മരണമൊഴി ശേഖരിച്ചിരുന്നു. രണ്ടുവർഷം മുമ്പാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്.
പ്ലസ് വണിന് പഠിക്കുന്ന സമയത്ത് പരിചയത്തിലായ ശ്രീകുട്ടൻ പ്രണയം നടിച്ച് പ്രലോഭിപ്പിച്ചാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയതോടെ യാണ് പീഡനവിവരം പുറത്തുവന്നത്.
ആളില്ലാത്ത സമയത്ത് തന്റെ വീട്ടിലേക്ക് കൂ ട്ടിക്കൊണ്ടുപോയി ശ്രീകുട്ടൻ പലതവണ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു.
ആത്മഹത്യ ശ്രമിച്ച ദിവസം പെൺ കുട്ടിയുടെ വീട്ടിലെത്തിയ ശ്രീക്കുട്ടൻ കുട്ടിയുടെ മൊബൈൽഫോണിലെ സിം ഈരിയെടുത്ത് നശിപ്പിച്ചിരുന്നു . ഇതിനുപിന്നാലെയാണ് പെൺകുട്ടി എലിവിഷം കഴിച്ചത്.
പെൺകുട്ടിയെ പിഡിപ്പിച്ച ശ്രീകുട്ടനെ കണ്ടത്താനായി വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ എൻ ഒ സി ബി, എസ്ഐ എം.പി വിജ യൻ എന്നിവരുടെ നേതൃത്വ ത്തിൽ അന്വേഷണം ഊർജിതമായി നടക്കുന്നതിനിടെയാണ് ഇന്ന് ഉച്ചയോടെ പെൺ കുട്ടി മരണപ്പെട്ടത്.
ഇതോടെ ശ്രീകുട്ടന്റെ പേരിൽ ആത്മഹത്യാ പ്രേരണാകുറ്റവും ചുമത്തി.