കാഞ്ഞങ്ങാട്: ചിത്താരി ജമാഅത്ത് ഹയർ സെകൻഡറി സ്കൂൾ പരിസരത്ത് നിന്നാണ് പ്ലസ് വൺ പരീക്ഷ
എഴുതാനെത്തിയ വിദ്യാർഥി ഉപയോഗിച്ച കെ എൽ 14 804 എന്ന വ്യാജ നമ്പർ പ്ലേറ്റ് വെച്ച യമഹ ബൈക് മോടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.
വ്യാജ നമ്പർ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോഗിച്ച് അടുത്ത കാലത്തായി കുറ്റ കൃത്യങ്ങൾ കൂടി വരുന്നതായി ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ ജോയിന്റ് ആർ ടി ഒ എച്ച് എസ് ചഗ്ലയുടെ നിർദേശ പ്രകാരമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ മോടോർ വെഹികിൾ ഇൻസ്പെക്ടർ മനു പി ആർ, അസിസ്റ്റന്റ് മോടോർ വെഹികിൾ ഇൻസ്പെകടർമാരായ പ്രദീപ് കുമാർ സി എ. രമേശൻ വി സജി ജോസഫ് എന്നിവർ പങ്കെടുത്തു.
ചേസിസ് നമ്പർ, എഞ്ചിൻ നമ്പർ എന്നിവ വിശദമായി പരിശോധിച്ചതിൽ നിന്നും ബൈക് ഗുജറാത്ത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതാണെന്നാണ് വിവരം ലഭിച്ചത്.
തുടർന്നും പരിശോധന നടത്തുമെന്നും പൊലീസ് കേസ് രജിസ്റ്റർ ചെയത് ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോയിന്റ് ആർ ടി ഒ പറഞ്ഞു .