വഴി തെറ്റി ക്ഷേത്രത്തിൽ പ്രവേശിച്ച പത്തു വയസ്സുള്ള മുസ്ലിം ബാലനെ പൊലീസിൽ ഏൽപ്പിച്ച് ക്ഷേത്രത്തിലെ പൂജാരി.
ഗർഭിണിയായ സഹോദരിയുടെ കൂടെ ക്ഷേത്രത്തിനടുത്തുള്ള ആശുപത്രിയിൽ വന്ന ബാലനാണ് ഖാസിയാബാദിലുള്ള ദേവി ക്ഷേത്രത്തിൽ കയറിയത്.
ബാലൻ അമ്പലത്തിലേക്ക് ഓടി ക്കയറുകയായിരുന്നുവെന്നും തങ്ങളാരും കുട്ടിയെ മർദിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ക്ഷേത്രത്തിലെ പൂജാരി നരസിംഗാനന്ദ് പുറത്തുവിട്ട വീഡിയോയിലൂടെ പറയുന്നു.
അതേ സമയം വർഗീയവിദ്വേഷ പരാമർശങ്ങൾ പറഞ്ഞതിനും മതവികാരം വ്രണപ്പെടുത്തിയതിനും പൂജാരിക്കെതിരെ നിരവധി കേസുകൾ ഡൽഹി പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൂടാതെ സ്ത്രീകൾ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനെതിരെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയതിനും പൂജാരിക്കെതിരെ കേസുണ്ട്.