വയറ്റിലായിരുന്നപ്പോള്‍ ഉപ്പ എന്നെ കൊല്ലാന്‍ ശ്രമിച്ചു, ഉമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ ക്രൂരമായി മര്‍ദിച്ചു’; വേദന തിന്ന് ജീവിച്ച ഉമ്മയുടെ ജീവിതാനുഭവം പങ്കുവെച്ച് മകന്‍

Latest കേരളം

തന്റെ ഉമ്മ അനുഭവിച്ച വേദന നിറഞ്ഞ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മകന്‍ വിപി മുഹമ്മദ് അനസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിപി മുഹമ്മദ് അനസ് ഉമ്മ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. ദാമ്പത്യത്തിന്റെ കെട്ടുമാറാപ്പുകള്‍ തന്റെ ഉമ്മയ്ക്ക് നല്‍കിയത് കണ്ണുനീരായിരുന്നു എന്ന് മുഹമ്മദ് കുറിക്കുന്നു.

എല്ലാം ക്ഷമിച്ചതും സഹിച്ചതും മകനായ തനിക്കു വേണ്ടിയായിരുന്നു പക്ഷേ അതും തെറ്റായിരുന്നുവെന്ന് ശിഷ്ടകാല ജീവിതം തെളിയിച്ചുവെന്നും മുഹമ്മദ് പറയുന്നു. ഒത്തുപോകാന്‍ കഴിയില്ലെന്ന് തീരുമാനിച്ചാല്‍ ഒഴിവാക്കാനും കഴിയണമെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റില്‍ കഴിയുന്ന എന്നെയും കൊണ്ട് എന്റെ ഉമ്മ ആരോടും പറയാതെ പോലീസ് സ്റ്റേഷനില്‍ പോയി. കാരണം എന്തെന്നാല്‍, കല്യാണത്തിന്റെ അന്ന് തൊട്ട് ഉമ്മയുടെ കയ്യിലുള്ള സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ തന്നെ മാനസികമായും, ശാരീരികമായും ഉപദ്രവിക്കുകയും, തന്റെ സമ്മതമില്ലാതെ സ്വര്‍ണങ്ങളെല്ലാം മോഷ്ടിക്കുകയും, സ്വര്‍ണം നല്‍കാത്തതിന്റെ പേരില്‍ പട്ടിണിക്കിടുകയും,ഞാനൊരു ബാധ്യതയാണെന്ന് മനസ്സിലായപ്പോള്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും ക്രൂരതകളെ കുറിച്ചും, എന്ത് വന്നാലും വയറ്റില്‍ ഒക്കെ ആയില്ലേ… ഇനി എല്ലാം സഹിച്ചൊക്കെ നിക്ക് എന്ന് ഉപദേശിക്കുന്ന നാട്ടു – വീട്ടുകാര്‍ക്കെതിരെയും പരാതി പറയാനായിരുന്നു അത്.

ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാകണം എന്ന് നിശ്ചയിച്ച ഉമ്മയുടെ മുമ്പില്‍ ഉപ്പയെ അത്യാവശ്യം വിരട്ടിയ ശേഷം പോലീസ് ഒരു കരാര്‍ വെച്ചു. ഇനി മുന്നോട്ട് പോകണോ, വേണ്ടയോ എന്ന് ഇപ്പോള്‍ തീരുമാനിക്കാം. ഇനി ഇയാളോടൊപ്പം ജീവിക്കാന്‍ താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പൊ തുറന്നു പറയാം. ഉമ്മയുടെ വീട്ടുകാര്‍ എല്ലാം ആ സമയം ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങിയപ്പോള്‍ എന്റെ പുന്നാര ഉമ്മ പതിയെ വയറ്റില്‍ കൈവെച്ച് എന്നെ തലോടി. താനിപ്പോ ബന്ധം ഉപേക്ഷിച്ചാല്‍ ഈ കുട്ടി വളര്‍ന്നു വലുതായി എന്റെ ഉപ്പയെ നഷ്ടപ്പെടുത്തിയത് നിങ്ങളല്ലേ എന്ന് തന്നോട് തിരിച്ചു ചോദിച്ചാല്‍ താനെന്ത് ഉത്തരം നല്‍കുമെന്ന് ഒരു നിമിഷം

വയറ്റിലായിരുന്നപ്പോള്‍ ഉപ്പ എന്നെ കൊല്ലാന്‍ ശ്രമിച്ചു, ഉമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ ക്രൂരമായി മര്‍ദിച്ചു’; വേദന തിന്ന് ജീവിച്ച ഉമ്മയുടെ ജീവിതാനുഭവം പങ്കുവെച്ച് മകന്‍
Akshaya by Akshaya June 5, 2021
muhammad anas | bignewskerala

തന്റെ ഉമ്മ അനുഭവിച്ച വേദന നിറഞ്ഞ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മകന്‍ വിപി മുഹമ്മദ് അനസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് വിപി മുഹമ്മദ് അനസ് ഉമ്മ നേരിട്ട ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. ദാമ്പത്യത്തിന്റെ കെട്ടുമാറാപ്പുകള്‍ തന്റെ ഉമ്മയ്ക്ക് നല്‍കിയത് കണ്ണുനീരായിരുന്നു എന്ന് മുഹമ്മദ് കുറിക്കുന്നു.

എല്ലാം ക്ഷമിച്ചതും സഹിച്ചതും മകനായ തനിക്കു വേണ്ടിയായിരുന്നു പക്ഷേ അതും തെറ്റായിരുന്നുവെന്ന് ശിഷ്ടകാല ജീവിതം തെളിയിച്ചുവെന്നും മുഹമ്മദ് പറയുന്നു. ഒത്തുപോകാന്‍ കഴിയില്ലെന്ന് തീരുമാനിച്ചാല്‍ ഒഴിവാക്കാനും കഴിയണമെന്നും മുഹമ്മദ് കൂട്ടിച്ചേര്‍ക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

കല്യാണം കഴിഞ്ഞു ഒമ്പതാം മാസം 8 മാസം വയറ്റില്‍ കഴിയുന്ന എന്നെയും കൊണ്ട് എന്റെ ഉമ്മ ആരോടും പറയാതെ പോലീസ് സ്റ്റേഷനില്‍ പോയി. കാരണം എന്തെന്നാല്‍, കല്യാണത്തിന്റെ അന്ന് തൊട്ട് ഉമ്മയുടെ കയ്യിലുള്ള സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ തന്നെ മാനസികമായും, ശാരീരികമായും ഉപദ്രവിക്കുകയും, തന്റെ സമ്മതമില്ലാതെ സ്വര്‍ണങ്ങളെല്ലാം മോഷ്ടിക്കുകയും, സ്വര്‍ണം നല്‍കാത്തതിന്റെ പേരില്‍ പട്ടിണിക്കിടുകയും,ഞാനൊരു ബാധ്യതയാണെന്ന് മനസ്സിലായപ്പോള്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ഭര്‍ത്താവിന്റെയും ഭര്‍തൃ വീട്ടുകാരുടെയും ക്രൂരതകളെ കുറിച്ചും, എന്ത് വന്നാലും വയറ്റില്‍ ഒക്കെ ആയില്ലേ… ഇനി എല്ലാം സഹിച്ചൊക്കെ നിക്ക് എന്ന് ഉപദേശിക്കുന്ന നാട്ടു – വീട്ടുകാര്‍ക്കെതിരെയും പരാതി പറയാനായിരുന്നു അത്.

ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാകണം എന്ന് നിശ്ചയിച്ച ഉമ്മയുടെ മുമ്പില്‍ ഉപ്പയെ അത്യാവശ്യം വിരട്ടിയ ശേഷം പോലീസ് ഒരു കരാര്‍ വെച്ചു. ഇനി മുന്നോട്ട് പോകണോ, വേണ്ടയോ എന്ന് ഇപ്പോള്‍ തീരുമാനിക്കാം. ഇനി ഇയാളോടൊപ്പം ജീവിക്കാന്‍ താത്പര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇപ്പൊ തുറന്നു പറയാം. ഉമ്മയുടെ വീട്ടുകാര്‍ എല്ലാം ആ സമയം ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങിയപ്പോള്‍ എന്റെ പുന്നാര ഉമ്മ പതിയെ വയറ്റില്‍ കൈവെച്ച് എന്നെ തലോടി. താനിപ്പോ ബന്ധം ഉപേക്ഷിച്ചാല്‍ ഈ കുട്ടി വളര്‍ന്നു വലുതായി എന്റെ ഉപ്പയെ നഷ്ടപ്പെടുത്തിയത് നിങ്ങളല്ലേ എന്ന് തന്നോട് തിരിച്ചു ചോദിച്ചാല്‍ താനെന്ത് ഉത്തരം നല്‍കുമെന്ന് ഒരു നിമിഷം

ഉമ്മ ശങ്കിച്ചു.എന്നിട്ട് പറഞ്ഞു കുഞ്ഞിന്റെ ഭാവി ഓര്‍ത്ത് മുന്നോട്ട് പോകാമെന്ന്.ഉമ്മഅന്നെടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ഞാനിപ്പോ പറയും.കാരണം,ഒത്തുപോയതിന് ശേഷം അവസാനം കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം വേര്‍പെടുന്നത് വരെ ജീവിതത്തില്‍ സുഖമെന്താണെന്ന് എന്റെഉമ്മ അറിഞ്ഞിട്ടില്ല.എന്റെ പ്രസവം തൊട്ട് മൂന്ന് പ്രസവങ്ങളിലും, ഒരനിയന്‍ മരിച്ചപ്പോഴും ഒരു ഭര്‍ത്താവിന്റെ സാന്നിധ്യം ഒരു ഭാര്യ ആഗ്രഹിക്കുന്ന നിമിഷത്തില്‍ പോലും നാട്ടില്‍ ഉണ്ടായിട്ട് പോലും ഉപ്പ വന്നില്ല. മാത്രമല്ല, ഉമ്മയുടെ സാമ്പാദ്യവും, സ്വര്‍ണങ്ങളുമെല്ലാം കൊള്ളയടിച്ചു, വീണ്ടും ആവശ്യപ്പെട്ടു കൊണ്ട് നിരന്തരം ശല്യപ്പെടുത്തി. അവസാനം, കാണാന്‍ കൊള്ളാവുന്ന വേറൊരുത്തിയെ കിട്ടിയപ്പോള്‍ വെറും ഒരു കോള്‍ കൊണ്ട് ബന്ധം അവസാനിപ്പിച്ചു. കുട്ടികള്‍ വലുതായ ഈ അവസ്ഥയില്‍ കുട്ടികളുടെ ഭാവിയോര്‍ത്ത് മുന്നോട്ട് പോകാന്‍ ഉമ്മകെഞ്ചിയെങ്കിലും ഉപ്പ സമ്മതിച്ചില്ല.അപ്പൊ പറഞ്ഞു വന്നത്, ജീവിതം ഒന്നേ ഉള്ളൂ, അതാര്‍ക്ക് വേണ്ടിയും ബലി കൊടുക്കാനുള്ളതല്ല. എന്റെ ഭാവി ഓര്‍ത്തുകൊണ്ട് മാത്രം എന്റെ ഉമ്മയുടെ യൗവ്വനവും, വൈവാഹിക ജീവിതവുമെല്ലാം അനിശ്ചിതത്തിലായത് പോലെ ആര്‍ക്കും ഈയൊരവസ്ഥ ഉണ്ടാവരുത്. കാരണം,ഉമ്മാക്ക് ശരിക്ക് വിദ്യാഭാസമോ, ഒരു തൊഴിലോ ഇല്ലാത്തത് തന്നെ ആയിരുന്നു ഒരു സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയാതിരുന്നത്. ആയതുകൊണ്ട്, സമൂഹം പറയുന്നത് കേള്‍ക്കാതെ, നിങ്ങള്‍ക്ക് കല്യാണം ആവശ്യമെന്ന് തോന്നുമ്പോള്‍ നിങ്ങള്‍ വിവാഹം ചെയ്യുക, നിങ്ങള്‍ക്ക് ആരോടാണോ താത്പര്യം അവരുമൊത്ത് ജീവിക്കുക, കാരണം ജീവിക്കേണ്ടത് നിങ്ങള്‍ ഒറ്റയ്ക്കാണ്.

ബന്ധങ്ങളില്‍ തുടര്‍ന്നു പോകാന്‍ കഴിയില്ല എന്ന ഘട്ടം വന്നാല്‍ അവ ഡ്രോപ് ചെയ്യാനും നിങ്ങള്‍ക്ക് കഴിയണം. നമ്മുടെ ഭാവി ആര്‍ക്കു വേണ്ടിയും കുരുതി കൊടുക്കരുത്. അവസാനം, അവര്‍ പോലും നമ്മോടൊപ്പം ഇല്ലാത്ത അവസ്ഥ ഉണ്ടായേക്കാം. ഒരു വിവാഹമോചനം കൊണ്ടൊന്നും നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല എന്ന പരിപൂര്‍ണ ബോധ്യം ഉണ്ടാവുക.അറിവ് നേടുക, സ്വയം പര്യാപ്തത കൈവരിക്കുക, അന്തസ്സോടെ ജീവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *