ചെർക്കള: കൃത്യമായ ആലോചനയില്ലാതെയുള്ള കടയടപ്പ് നിയന്ത്രങ്ങൾക്കെതിരെ കാസർഗോഡ് ജില്ലയിലെ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം പൂർണം.
ചെർക്കളയിൽ പ്രമുഖ ഓൺലൈൻ കമ്പനിയായ ‘ഫ്ലിപ് കാർട്ടിന്റെ
ഓൺലൈൻ ഡെലിവറി തടഞ്ഞത് പോലീസും വ്യാപാരികളും തമ്മിൽ വാക്കേറ്റത്തിനിടയാക്കി.
അവസരോചിതമായ ഇടപെടലിലൂടെ പോലീസ് രംഗം ശാന്തമാക്കി, പ്രദേശത്ത് കമ്പനിയുടെ ഇന്ന് ഓൺലൈൻ ഡെലിവറി നടത്തില്ല എന്ന ഉറപ്പിൻമേലാണ് വ്യാപാരികൾ സമവായത്തിൽ എത്തിയത്.
ഓൺലൈൻ കുത്തകകളെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാരിൻറെ പുതിയ നിയന്ത്രണങ്ങളെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യാപാരികൾ ആരോപിക്കുന്നു.
അതേസമയം കടയടപ്പ് സമരം ജനങ്ങളെയും ദുരിതത്തിലാക്കി, തങ്ങളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും, പലരും ആത്മഹത്യയുടെ വക്കിലാണെന്നും വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും വ്യാപാരികൾ പറഞ്ഞു .
ശാസ്ത്രീയമായ രീതികൾ അവലംബിച്ച് എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും, നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്നും സർക്കാറിനോടുള്ള വ്യാപാരികളുടെ ആവശ്യങ്ങളിൽ പറയുന്നു.