▪️കാഞ്ഞങ്ങാട്: സ്വകാര്യ ആശുപത്രിയിൽ ഗർഭ പാത്രത്തിലെ പാട നീക്കൽ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച യുവതി മരിച്ചു. ചെറുവത്തൂർ മടക്കര കാടങ്കോട്ടെ പ്രകാശിന്റെ ഭാര്യ കെ ടി നയനയാ (32)ണ് മരിച്ചത്.
സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ വന്നതോടെ ആശുപത്രി പരിസരത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. കിഴക്കുംകര കുശവൻകുന്നിലെ ശശിരേഖ മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിലാണ് സംഭവം.ഇന്നു രാവിലെയാണ് ഗർഭ പാത്രത്തിന്റെ പാട നീക്കൽ ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ടത്.
ശസ്ത്രക്രിയക്കിടെ ഗുരുതരനിലയിലായ യുവതിയെ മംഗളൂരു ആശുപത്രിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ബി പി കുറഞ്ഞത് മൂലമുള്ള മൈനർ ഹൃദയഘാതത്തിനെ തുടർന്നാണ് നയന മരിച്ചത് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
ഇതു സംബന്ധിച്ച് ചികിത്സിച്ച ഡോക്ടറുടെ വിശദീകരണം കേൾക്കാതെ മടങ്ങി പോകില്ലെന്ന് ബന്ധുക്കൾ പറഞ്ഞതോടെ സ്ഥലത്ത് സംഘർഷവസ്ഥയുണ്ടായി.എസ്ഐ കെ പി സതീഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ആശുപത്രിയിലെത്തി.
പരവനടുക്കത്തെ കെ ടി കരുണാകരൻ- പുല്ലൂർ മധുരമ്പാടിയിലെ സുജാതയുടെയും മകളാണ് മരിച്ച നയന. ഇശ പ്രകാശാണ് നയനയുടെ മകൾ. സഹോദരൻ. നിതിൻ.========================