മേല്പറമ്പ▪️: മേൽപ്പറമ്പ് സ്വദേശിനിയായ പതിനാലുകാരിയായ വിദ്യാർത്ഥിനി വീട്ടിൽ സിറ്റൌട്ടിൽ ഇരുന്നു പഠിക്കുന്ന സമയത്ത് അയൽവാസിയായ യുവാവ് ശബ്ദമുണ്ടാക്കി വിളിച്ചു, ഉടുത്തിരുന്ന ലുങ്കി പൊക്കി കാണിക്കുകയും സ്ത്രീകളോട് സ്ഥിരമായി ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയ്യുന്നു എന്ന് വിദ്യാർത്ഥിനി ജില്ലാ ചൈൽഡ് ലൈനിൽ പരാതി അറിയിച്ചു.ഇതിനെ തുടർന്ന്
ചൈൽഡ് ലൈൻ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ
പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത മേല്പറമ്പ പോലീസ്, വസ്ത്രം പൊക്കി കാണിച്ച്, സ്ത്രീകളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിനും സ്ത്രീകൾക്ക് മാനഹാനി ഉണ്ടാക്കുന്ന രീതിയിൽ സ്ഥിരമായി പെരുമാറിയതിനും ഇന്ത്യൻ ശിക്ഷാ നിയമം 354 വകുപ്പു പ്രകാരവും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗിക ചേഷ്ടകൾ കാണിച്ചതിന് പോക്സോ നിയമപ്രകാരവും യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസന്വേഷണം നടത്തി വരവെ
പെയിന്റിംഗ് തൊഴിലാളിയും മേല്പറമ്പ കളനാട് സ്വദേശിയുമായ 43 കാരനായ പ്രതിയെ വ്യാഴാഴ്ച ഉച്ചയ്ക്ക് മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായ സിഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ എസ്ഐ വിജയൻ വി കെ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ചന്ദ്രശേഖരൻ പി, സരള ടി എന്നിവർ ചേർന്ന് കളനാട് വെച്ച് അറസ്റ്റ് ചെയ്തു.
വൈദ്യപരിശോധനയ്ക്കും കോവിഡ് ടെസ്റ്റിനും ശേഷം പ്രതിയെ പോക്സോ കോടതിയിൽ ഹാജരാക്കുമെന്ന് എന്ന് മേല്പറമ്പ പോലീസ് അറിയിച്ചു.
