തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തു വന്നപ്പോൾ യുഡിഎഫിന് നേട്ടം. എൽഡിഎഫിൻ്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഒരു യുഡിഎഫ് സിറ്റിംഗ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ. ഒരു സീറ്റ് പുതുതായി ജയിച്ച് ബിജെപിയും നേട്ടമുണ്ടാക്കി. കോഴിക്കോട്ടെ ചെറുവണ്ണൂര്‍ പഞ്ചായത്തിൻ്റെ ഭരണം നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് യുഡിഎഫ് നിലനിര്‍ത്തി.
ഇടുക്കി, കാസർക്കോട് ഒഴികെ 12 ജില്ലകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു കോർപ്പറേഷൻ വാർഡ്, ഒരു ജില്ലാ പഞ്ചായത്ത് വാർഡ്, രണ്ട് മുൻസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കണ്ണൂരിലെ മൂന്ന് സീറ്റുകളും എൽഡിഎഫ് നിലനിർത്തി. കോഴിക്കോട് ചെറുവണ്ണൂർ പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തി. പതിനഞ്ചാം വാർഡിലെ നിർണായക ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ നിന്ന് യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി പി. മുംതാസാണ് ഇവിടെ വിജയിച്ചത്.
സുൽത്താൻ ബത്തേരി നഗരസഭയിലെ പാളാക്കര വാര്‍ഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ് പ്രമോദ് 204 വോട്ടിനാണ് എൽഡിഎഫിന്റെ പി.കെ ദാമുവിനെ പരാജയപ്പെടുത്തിയത്.കെ എസ് പ്രമോദിന് 573 വോട്ട് ലഭിച്ചപ്പോൾ പി കെ ദാമുവിന് 369 വോട്ടുകൾ ലഭിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തതെങ്കിലും എൽഡിഎഫ് ഭരിക്കുന്ന നഗരസഭ ഭരണത്തെ ഫലം സ്വാധീനിക്കില്ലമലപ്പുറം ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും യു ഡി എഫ് വിജയിച്ചു.
മൂന്ന് വാർഡുകൾ നിലനിർത്തിയപ്പോൾ ഒരു വാർഡ് തിരിച്ചു പിടിച്ചു. എആർ നഗർ ഏഴാം വാർഡ് കോൺഗ്രസിലെ പികെ ഫിർദൗസ് ജയിച്ചു. കരുളായി പഞ്ചായത്തിലെ 12 വാർഡിൽ കോൺഗ്രസിലെ സുന്ദരൻ കരുവാടൻ ജയിച്ചു. ഊരകം പഞ്ചായത്ത് വാർഡ് 5 മുസ്ലിം ലീഗിലെ സമീറ കരിമ്പൻ ജയിച്ചു. തിരുനാവായ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ് യുഡിഎഫ് തിരിച്ചു പിടിച്ചത്.എവിടെയും ഭരണമാറ്റം ഇല്ല.
എരുമപ്പെട്ടി കടങ്ങോട് പഞ്ചായത്തിലെ ചിറ്റിലങ്ങാട് പതിനാലാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി എഫിന് വിജയം. 234 വോട്ടിന്റെ ഭുരിപക്ഷത്തിൽ എൽ.ഡി എഫിന്റെ എം.കെ ശശിധരൻ സീറ്റ് നിലനിർത്തി. സിപിഎം അംഗം മരിച്ചതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. വൻ ഭൂരിപക്ഷത്തിന് ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്താണ് കടങ്ങോട്. ഉപതെരഞ്ഞെടുപ്പ് നടന്ന കോതമംഗലം പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ LDF സ്ഥാനാർത്ഥി ഉപതെരഞ്ഞെടുപ്പിൽ തണ്ണീർമുക്കത്ത് ബിജെപിയും എടത്വയിൽ എൽഡിഎഫും സീറ്റ് നിലനിർത്തി.
സി.പി.എമ്മിലെ സാബു മാധവൻ 43 വോട്ടിന് വിജയിച്ചു.കോട്ടയംഉപതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ എൽഡിഎഫിന് ഒരു സീറ്റ് നഷ്ടമായി. യുഡിഎഫ് ഒരു സിറ്റിംഗ് സീറ്റ് നിലനിർത്തുകയും ഒരു സീറ്റ് എൽഡിഎഫിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
കടയ്ക്കാവൂർ പഞ്ചായത്തിലെ നിലയ്ക്കാമുക്ക് വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. 12-ാം വാർഡിൽ സിപിഎമ്മിന്റെ ബീനാ രാജീവിന്റെ ജയം 133 വോട്ടിനാണ്. നേരത്തെ കോൺഗ്രസ് അംഗമായിരുന്ന ബീനാ രാജീവ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്.