വൃത്തിഹീനം…. അസഹ്യം….കാസർഗോഡ് സിവിൽ സ്റ്റേഷനിലെ ശുചിമുറികൾ ഇങ്ങനെയാണ്

Latest കേരളം പ്രാദേശികം

▪️കാസര്‍ഗോഡ്: ടോയ്‌ലറ്റ് എന്ന ഇംഗ്ലീഷ് വാക്കിന് ശുചിമുറി എന്ന് മലയാള പരിഭാഷ കണ്ടുപിടിച്ചവര്‍ ആരായാലും കാസര്‍ഗോഡ് സിവില്‍ സ്‌റ്റേഷനില്‍ പൊതുജനങ്ങള്‍ക്കായുള്ള ശുചിമുറികള്‍ ക ‘ണ്ടാല്‍ രണ്ടാമതൊന്നുകൂടി ആലോചിക്കും.

ശുചിത്വം ഒട്ടുമില്ലാത്തൊരു മുറിയെ ശുചിമുറിയെന്ന് വിളിക്കുന്നതില്‍ വലിയ അനൗചിത്യമുണ്ടല്ലോ.സിവില്‍ സ്‌റ്റേഷനില്‍ പലയിടങ്ങളിലും ശുചിമുറിയുടെ വാതില്‍ തുറന്നൊന്നു നോക്കിയാല്‍തന്നെ ആരും മുഖംതിരിച്ചുപോകും. പ്രത്യേകിച്ചും ഏറ്റവുമധികം ആളുകളെത്തുന്ന ആര്‍ടിഒ ഓഫീസിനും ട്രഷറിക്കും സമീപം.

പലതിലും ദുര്‍ഗന്ധം കാരണം പ്രവേശിക്കാന്‍ പോലുമാകാത്ത നിലയാണ്.പണ്ടൊക്കെ ബസ് സ്റ്റാന്‍ഡുകളിലെയും മറ്റ് പൊതു ഇടങ്ങളിലെയും ടോയ്‌ലറ്റുകളില്‍ മിക്കതും പരിപാലിക്കാന്‍ ആളില്ലാതെ ഈ വിധത്തിലായിരുന്നു. ഇപ്പോള്‍ ആ കാലമെല്ലാം മാറിപ്പോയി.പൂന്തോട്ടത്തിനു നടുവില്‍ ആരെയും ആകര്‍ഷിക്കുന്ന വൃത്തിയോടെയാണ് പൊതു ശുചിമുറികളില്‍ മിക്കതും ഇപ്പോഴുള്ളത്.

കാലം മാറാത്തത് കളക്ടറേറ്റില്‍ മാത്രമാണ്.ഇത് വൃത്തിയാക്കാന്‍ ചുമതലയുള്ള ജീവനക്കാരുണ്ടെങ്കിലും അതെല്ലാം കടലാസിലും ശമ്പള ബില്ലിലും മാത്രമാണ്. ജീവനക്കാര്‍ മാത്രം ഉപയോഗിച്ച് പൂട്ടിവയ്ക്കുന്ന ശുചിമുറികള്‍ മാത്രമാണ് ഇവിടെ വൃത്തിയാക്കിവയ്ക്കുന്നത്.

പൊതുജനങ്ങള്‍ക്കായുള്ള ശുചിമുറികളിലേക്ക് അവര്‍ തിരിഞ്ഞുനോക്കുന്നു പോലുമില്ല. ഉപയോഗിക്കുന്നവരെങ്കിലും വൃത്തിയാക്കാമെന്നുവച്ചാല്‍ പലതിലും വെള്ളവും എത്തുന്നില്ല.ആസാദി കാ അമൃത് മഹോത്സവ് നടന്നപ്പോള്‍ ചിലയിടങ്ങളിലെങ്കിലും ശുചീകരണം നടന്നിരുന്നു.

ചില വകുപ്പുമേധാവികളുടെ പ്രത്യേക താത്പര്യംകൊണ്ടും ചിലതെല്ലാം ഇടയ്ക്കിടെ വൃത്തിയാക്കുന്നുണ്ട്. പക്ഷേ അത് വീണ്ടും പഴയപടിയാകാന്‍ ദിവസങ്ങള്‍പോലും എടുക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശുചീകരണം നടക്കാത്തതും വെള്ളമില്ലാത്തതും ഉപയോഗിക്കുന്നവരുടെ അശ്രദ്ധയുമൊക്കെയാണ് ഇതിന് കാരണമാകുന്നത്.

ഗാന്ധിജയന്തി അടുത്തുതന്നെ വരാനുണ്ടല്ലോ എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ സിവില്‍ സ്‌റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ക്കുള്ളത്. ഇതില്‍ ചിലതെങ്കിലും അപ്പോള്‍ വീണ്ടും ക്ലീനായേക്കാം.

എന്നാലും സിവില്‍ സ്റ്റേഷനിലെ ശുചിമുറികളുടെ ശുചിത്വം സ്ഥിരമായി ഉറപ്പുവരുത്താന്‍ സംവിധാനമുണ്ടാകണമെന്നാണ് എല്ലാവരുടെയും ആവശ്യം. അതിന് ഏറ്റവുമധികം മനസുവയ്‌ക്കേണ്ടത് സിവില്‍സ്റ്റേഷന്‍റെ തലപ്പത്തുള്ളവര്‍ തന്നെയാണ്.========================

Leave a Reply

Your email address will not be published. Required fields are marked *