പാക്കിസ്താനിൽ നിന്ന് കാറ്റു വന്നാണ് സംസ്ഥാനത്ത് വായു മലിനീകരണം നടക്കുന്നതെന്ന് പറഞ്ഞ യുപി സർക്കാറിനോട് അവിടുത്തെ വ്യവസായം നിരോധിക്കണോയെന്ന് സുപ്രീംകോടതി.
ഉത്തർപ്രദേശ് താഴ്ന്ന ഭാഗത്തായതിനാൽ പാക്കിസ്താനിൽ കാറ്റു വരികയാണെന്നും അതിനാലാണ് വായുമലിനീകരണം ഉണ്ടാകുന്നതെന്നുമാണ് യുപി സർക്കാറിന്റെ സീനിയർ അഭിഭാഷകൻ രജ്ഞിത് കുമാർ സുപ്രീംകോടതിയിൽ വാദിച്ചത്.
ഡൽഹി- ദേശീയ തലസ്ഥാന പ്രദേശത്തെ വായുമലിനീകരണം സംബന്ധിച്ച കേസ് പരിഗണിക്കവേയായിരുന്നു യുപി സാർക്കാർ പ്രതിനിധിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണ പരിഹസിച്ചത്.
സംസ്ഥാനത്തെ സുഗർ മില്ലുകൾക്കും പാൽ വ്യവസായങ്ങൾക്കും മേൽ കോടതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താതിരിക്കാനായിരുന്നു യുപിയുടെ വാദഗതി.
സുഗർ മില്ലുകളുടെ പ്രവർത്തനം എട്ടു മണിക്കൂർ മാത്രമാക്കരുതെന്നും യുപി അഭിഭാഷകൻ വാദിച്ചു.