കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ച് കേന്ദ്ര സർക്കാർ.
സ്വന്തം പേരിൽ ഒൻപതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവരുടെ മൊബൈൽ നമ്പർ നിർത്തലാക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
കേന്ദ്ര സർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരാൾക്ക് കൈവശം വെയ്ക്കാൻ കഴിയുന്നത്.
അതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ അധിക സിമ്മുകൾ മടക്കി നൽകണമെന്ന് നേരത്തെ തന്നെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.
നിലവിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയാണ് പുതിയ ഉത്തരവ്.
രാജ്യത്ത് നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾ, ഓട്ടമേറ്റഡ് കോളുകൾ, വഞ്ചനാപരമായ പ്രവർത്തികൾ എന്നിവ നിയന്ത്രിക്കുക എന്നതാണ് പുതിയ ഉത്തരവിലൂടെ കേന്ദ്ര മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഒൻപതിൽ കൂടുതൽ സിമ്മുകൾ ഉപയോഗിക്കുന്ന ആളുകളുടെ എല്ലാ സിമ്മുകളും ആദ്യം പരിശോധിക്കും.
അതിനുശേഷം നോൺ-വെരിഫിക്കേഷൻ നടക്കുന്ന സന്ദർഭങ്ങളിൽ ഒരെണ്ണം ഒഴികെയുള്ള എല്ലാ നമ്പറുകളും പ്രവർത്തനരഹിതമാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.