നിലേശ്വരം: ഭാര്യ ഗർഭിണിയായതിന്റെ സന്തോഷത്തിൽ നിൽക്കുകയായിരുന്ന ഭർത്താവ് പൊടുന്നനെ പോക്സോ കേസിലെ പ്രതിയായി. ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ഭർത്താവും വീട്ടുകാരും ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഡോക്ടർ പരിശോധിച്ചപ്പോഴാണ് യുവതി ഗർഭിണിയാണെന്ന് തെളിഞ്ഞത്. വയസ് പരിശോധിച്ചതോടെ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അധികൃതർ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചു. ഇതോടെ ഭർത്താവ് പോക്സോ കേസിൽ പ്രതിയാവുകയായിരുന്നു.
നിലേശ്വരം രെജിസ്ട്രേഷൻ പരിധിയിലെ 38കാരനാണ് അച്ഛനാകാൻ പോകുന്ന സന്തോഷത്തിന് പകരം കേസിലെ പ്രതിയായി മാറിയത്. വീട്ടുകാർ പരസ്പരം നിശ്ചയിച്ച് ഉറപ്പിച്ചാണ് വിവാഹം നടന്നത്. ഇക്കഴിഞ്ഞ ജൂൺ അവസാന വാരത്തിലായിരുന്നു വിവാഹം.പെൺകുട്ടിക്ക് പ്രായത്തിൽ കവിഞ്ഞ വളർചയുള്ളത് കാരണം വീട്ടുകാർ വയസിനെ കുറിച്ചൊന്നും ചിന്തിച്ചില്ലെന്നാണ് പറയുന്നത്.
പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ് തികഞ്ഞിട്ടുണ്ടെങ്കിലും വിവാഹ സമയത്ത് 17 വയസായിരുന്നുന്നെന്ന വിവരം മനസിലാക്കിയ ജില്ലാ ആശുപത്രി അധികൃതരാണ് നിയമം പാലിച്ച് നീലേശ്വരം പൊലീസിന് വിവരം കൈമാറിയത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് 38കാരനായ ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.