ലഖ് നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് പതിറ്റാണ്ട് മുമ്പ്
ആരംഭിച്ച ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ പ്രസിഡന്റ് കീർത്തിമാൻ ഗുപ്തയെ
അകന്ന ബന്ധുവായ വ്യാപാരിയെ കൊള്ളയടിച്ച് വെടിവെച്ച് കൊന്ന കേസിൽ അറസ്റ്റ് ചെയ്തു.
മേയ് 12 നായിരുന്നു കേസിനാസ് പദമായ സംഭവം.
സംഭവത്തിൽ ഇയാളുടെ സുഹൃത്തുക്കളായ വിക്കി സോണി എന്ന ചോട്ടു (24), അക്ഷയ്
എന്നിവരും പിടിയിലായി.
മൂവരും മദ്യപിച്ച് കീർത്തിമാന്‍റെ അകന്ന ബന്ധുവായ സതീഷ് ചന്ദ്ര ഗുപ്തയുടെ കടയിൽ പോയി കീർത്തിമാൻ തലക്ക് വെടി വെച്ച് കൊല്ലുകയായിരുന്നു.
മരണം ഉറപ്പാക്കിയ ശേഷം കടയിലുണ്ടായിരുന്ന പണവും സ്വർണ മോതിരവും കവർന്നുകൊണ്ട് മുങ്ങുകയായിരുന്നു.