കാഞ്ഞങ്ങാട്ടെ വക്കീലടക്കം നാലു ഇടതു നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ മഞ്ചേശ്വരത്തെ പണമൊഴുക്കിന്റെ രഹസ്യങ്ങളറിയാം: യൂത്ത് ലീഗ് നേതാവ് യൂസഫ് ഉളുവർ

Latest

നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബി.ജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വൻതോതിൽ കള്ളപ്പണം ചെലവഴിച്ചുവെന്നതിൻ്റെ വ്യക്തമായ തെളിവാണ് ബി. എസ്.പി സ്ഥാനാർത്ഥിയായി പത്രിക നൽകി പിന്നീട് പിൻവലിച്ച കെ സുന്ദരൻ്റെ വെളിപ്പെടുത്തൽ.പത്രിക പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നാണ് സുന്ദരൻ ഒരു സ്വകാര്യ ചാനലിന് മുൻപാകെ വെളിപ്പെടുത്തിയത്.
തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് തന്നെ ബി.ജെ.പി നേതാക്കൾ മുസ്ലീം കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്യുകയും ഇത്തരത്തിൽ മുസ്ലിം വോ ട്ടുകൾ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പിൽ ജയിച്ച് കയറാന്നു തന്ത്രങ്ങൾ കെ.സുരേന്ദ്രനും, ബി.ജെ.പി നേതാക്കളും ആവിഷ്കരിച്ചിരുന്നു.
ഇതിനായിബി.ജെ.പി നിയോഗിച്ചത്
ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള കുമ്പളയിലെ ഉന്നതനായ സി.പി.എം നേതാവ്, അഞ്ച് വർഷം മുമ്പ് ലീഗ് വിട്ട്
സി.പിഎമ്മിൽ ചേക്കേറിയ നേതാവ്, വർഷങ്ങൾക്ക് മുമ്പ് പി.ഡി.പി വിട്ട് സി.പി.എമ്മിൽ ചേർന്നയാളും, ലീഗ് വിട്ട്
സി. പി.എമ്മിൽ ചേർന്ന കാഞ്ഞങ്ങാട്ടെ വക്കീലുമാണ് തന്ത്രങ്ങൾ
മെനഞ്ഞത്. മഞ്ചേശ്വരത്ത് ദുർബലനായ
സി.പി.എം നേതാവിനെ സ്ഥാനാർത്ഥിയാക്കിയതും ബി ജെ പി തന്നെയാണ്. മുസ്ലിം കേന്ദ്രങ്ങളിൽ മാത്രം
പ്രചരണം നടത്തി മുസ്ലിം വോട്ട് ഭിന്നിപ്പിക്കാനും ശ്രമം നടത്തി. ഈ സംഘത്തിന് ദൈനംദിന ചിലവിനൊപ്പം ലക്ഷങ്ങൾ ലഭിച്ചിട്ടുണ്ടത്രേ. മഞ്ചേശ്വരത്ത് താമര വിരിഞ്ഞാൽ കോടികളുടെ സാമ്പത്തിക വാഗ്ദാനത്തോടൊപ്പം എയർപ്പോർട്ടിൽ കള്ളക്കടത്തിനുള്ള സൗകര്യ വാഗ്ദാനവുമുണ്ടായിരുന്നതായും ഇപ്പോൾ പറഞ്ഞ് കേൾക്കുന്നു. മഞ്ചേശ്വരത്തെ ബി.ജെ.പി സ്ഥാനാർഥി കെ.സുരേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് കുമാർ ഷെട്ടി ,മണികണ്ഡ റൈയുടെയും വിജയ് റൈ എന്നിവരുടെ ടെലഫോൺ കോൾ ലിസ്റ്റുകൾ പരിശോധിച്ചാൽ മഞ്ചേശ്വരത്ത് ബി.ജെ.പി ചിലവഴിച്ച കുഴൽപ്പണ- കള്ളപ്പണത്തിൻ്റെ കൂടുതൽ വ്യക്തത വരുമെന്നതിൽ ഒരു സംശയവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *