ഇക്കഴിഞ്ഞ ദിവസം കാസർകോട് ഒരു സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥികളായ ചിലർ ഒത്തുകൂടി നടത്തുന്ന യോ യോ ക്യാമ്ബിൽ ലഹരി മരുന്ന് ഉപയോഗവും ഉണ്ടെന്ന രഹസ്യ റിപ്പോർട്ടിനെ തുടർന്ന് സ്കൂളിലെത്തിയ പോലീസുകാർ അക്ഷരാർത്ഥത്തിൽ ഞെട്ടി. ക്യാമ്ബിൽ ഇരുപതിന് വയസ്സിനു താഴെയുള്ള പതിനാറു കുട്ടികളാണ് പങ്കെടുത്തിരുന്നത് , സ്കൂൾ ഗേറ്റ് പൂട്ടിയതിനാൽ മതിൽ ചാടി കടന്നു പൊലീസ് വരുന്നത് ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തിന്റെ മുകൾഭാഗത്ത് ഉണ്ടായിരുന്ന യുവാക്കൾ വ്യക്തമായി കണ്ടതിനാൽ എല്ലാവരും ഓടി രക്ഷപ്പെട്ടു..
തൊട്ടടുത്ത് ചന്ദ്രഗിരിപുഴയും പല ഒഴിഞ്ഞ കിണറുകളും ഉള്ളതും യുവാക്കൾ ലഹരിയിലും ആയതുകൊണ്ട് പിന്തുടർന്ന് പിടിക്കാൻ ശ്രമിക്കുന്നത്
അപകടമുണ്ടാക്കിയാലോ എന്ന് ഭയന്ന് പോലീസ് പിന്മാറി.എന്നാൽ എല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും പതിനേഴു വയസ്സുകാരനായ ഒരു പയ്യൻ ഓടി രക്ഷപ്പെടാനാവാത്ത
അവസ്ഥയിലായിരുന്നു. ആദ്യമായി എൽ എസ് ഡി ലഹരി സ്റ്റിക്ക് പരീക്ഷിച്ച അവൻ കഞ്ചാവും ഉപയോഗിച്ചിരുന്നതിനാൽ മായാലോകത്തു ആയിരുന്നു. പോലീസ് വന്നതും കൂട്ടുകാർ ഓടി
രക്ഷപ്പെട്ടതുമൊന്നും അവന്റെ കണ്ണിൽ പെട്ടിരുന്നില്ല.
അവന്റെ കയ്യിലുണ്ടായിരുന്ന മൊബൈൽ പിടിച്ചുവാങ്ങിയ
പൊലീസാണ് പിന്നെ ശരിയ്ക്കും ഞെട്ടിപോയത്… 17 കാരനായ അവനു 16 കാമുകിമാരാണ് ഉള്ളത്. തീർന്നില്ല കാമുകിമാരിൽ രണ്ടുപേർ വീട്ടമ്മമാരുമാണ്. ഇൻസ്റ്റാഗ്രാമിൽ തിളങ്ങുന്ന താരവുമാണ് യുവാവ്. യുവാവുമായി അവിഹിതബന്ധമുള്ള കാമുകിമാർ അവന്റെ ഫോണിലേക്ക് മെസ്സേജുകളും പടങ്ങളും അയച്ചുകൊണ്ട ഇരിക്കുന്നു. മെസ്സേജുകൾക്ക് പോലീസ് മറുപടി അയച്ചപ്പോൾ കാമുകിമാരെല്ലാം തന്നെ നേരിൽ കാണാൻ
തയ്യാറുമായിരുന്നു.
വൈകുന്നേരം ആറുമണി കഴിഞ്ഞ് ലോക്ഡൗൺ കാലയളവിൽ ആവശ്യമില്ലാത്ത വീട്ടിൽ നിന്നും പുറത്തിറങ്ങുന്ന യുവാക്കളുടെ മേൽ വീട്ടുകാരുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം കാസർകോട് ഡിവൈഎസ്പി പി സദാനന്ദൻ പറഞ്ഞിരുന്നു.