തൊടുപുഴ: ഒരാഴ്ചക്കിടെ മഴയിലും കാറ്റിലും സംസ്ഥാനത്ത് 370.48 കോടിയുടെ കൃഷി നാശം. 9237.27 ഹെക്ടറിലെ കൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. മഴക്കെടുതി 84,507 കർഷകരെ ബാധിച്ചു. പത്തനംതിട്ട ജില്ലയിലാണ് കൃഷി നാശം ഏറ്റവും കൂടുതൽ. 1494.18 ഹെക്ടറിലെ 69.03 കോടിയുടെ കൃഷിയാണ് ജില്ലയിൽ നശിച്ചത്.
ഒരാഴ്ചത്തെ മഴയിൽ സംസ്ഥാനത്ത് 18.74 കോടിയുടെ പച്ചക്കറി കൃഷിയാണ് നശിച്ചത്. വാഴ 143.05 കോടി, മരച്ചീനി 103.26 കോടി, നെല്ല് 23.72 കോടി, തെങ്ങ് 5.15 കോടി, റബർ 4.74 കോടി, കുരുമുളക് 4.16 കോടി എന്നിങ്ങനെയാണ് മറ്റ് പ്രധാന വിളകൾക്കുണ്ടായ നഷ്ടം. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ഉൽപാദനത്തകർച്ചയും തുടർന്നുണ്ടായ വിലയിടിവും കർഷകരെ വൻ പ്രതിസന്ധിയിലാക്കിയതിന് പിന്നാെലയാണ് മഴയും കാറ്റും വ്യാപകനാശം വിതച്ചത്.