ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെയാകാമെന്ന് ചൈന. പുതിയ നിയമത്തിന് സർക്കാർ അംഗീകാരം നൽകി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനപ്രകാരമുള്ള പുതുക്കിയ ജനസംഖ്യാ കുടുംബാസൂത്രണ നിയമം നാഷണൽ പീപ്പീൾസ് കോൺഗ്രസ് സ്റ്റാൻഡിംഗ് കമ്മിറ്റി പാസാക്കി.
കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള കുടുംബത്തിന്റെ അധികബാധ്യതകൾ പരിഹരിക്കാൻ നികുതി, ഇൻഷുറൻസ്, വിദ്യാഭ്യാസം, തൊഴിൽ അടക്കമുള്ള മേഖലകളിൽ അനുബന്ധ നടപടികൾ സ്വീകരിക്കും. ജനന നിരക്കിൽ ഇടിവ് വന്നതും വയോജനങ്ങളുടെ നിരക്ക് വർധിച്ചതുമാണ് രണ്ട് കുട്ടി നയത്തിന് മാറ്റം വരുത്താൻ ചൈന തീരുമാനിച്ചത്.
1980 മുതൽ ചൈനയിൽ ഒറ്റ കുട്ടി നയം ആയിരുന്നു. 2016ൽ ഇത് തിരുത്തി രണ്ട് കുട്ടി നയത്തിലേക്ക് എത്തി. അഞ്ച് വർഷത്തിന് ശേഷമാണ് മൂന്ന് കുട്ടി നയത്തിലേക്ക് ചൈനയെത്തുന്നത്
