ജറൂസലേം: വിശുദ്ധഗേഹമായ മസ്ജിദുൽ അഖ്സയിൽ വിശ്വാസികൾക്കു നേരെ ഇസ്രയേലി സൈന്യം നടത്തിയ ആക്രമണത്തെ ശക്തമായിപ്രതികരിച്ചു ഐക്യരാഷ്ട്ര സഭ. കിഴക്കൻ ജറൂസലേമിലെ നിർബന്ധിത കുടിയൊഴിപ്പിക്കൽ നിർത്തണമെന്നും നിലവിലെ ആക്രമണം യുദ്ധക്കുറ്റമായി കണക്കാക്കേണ്ടി വരുമെന്നും യുഎൻ വക്താവ് റൂപർട്ട് കോൽവിലെ പറഞ്ഞു.
ആരാധനാലയങ്ങളോട് ഇസ്രയേൽ കുറച്ച് ആദരവു കാണിക്കണം എന്നാണ് യുഎൻ പൊതുസഭാ പ്രസിഡണ്ട് വോൾകാൻ ബോസ്കിർ പ്രതികരിച്ചത്. ‘വിശുദ്ധ റമസാനിലെ അവസാന വെള്ളിയാഴ്ച അൽ അഖ്സ മസ്ജിദിൽ ഇസ്രയേൽ പൊലീസ് നടത്തിയ റെയ്ഡിൽ ദുഃഖിതനാണ്. അൽ അഖ്സ അടക്കം എല്ലാ ആരാധനാലയങ്ങളോടും ആദരവു കാണിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. 180 കോടി മുസ്ലിംകളുടെ വിശുദ്ധ ഗ്രഹമാണത് ‘ – അദ്ദേഹം ചൂണ്ടിക്കാട്ടി.