മുളിയാർ: മുതലപ്പാറയിൽ മദ്രസ അക്രമിക്കുകയും ഫർണിച്ചറുകൾ അടിച്ചു തകർത്ത് അദ്ധ്യാപകരായ ഷാഹുൽ ഹമീദ് ദാരിമി (പള്ളി ഇമാം) അഹമ്മദ് മുസ്ല്യാർ,മുഅദ്ധിൻ സക്കീർ മുസ്ല്യാർ എന്നിവരെ മാരക ആയുധങ്ങളുമായി ക്രൂരമായി മർദ്ധിച്ച് പരിക്കേൽപിക്കുകയും ചെയ്ത സംഭവം അപലപനീയവും, പ്രതിഷേധാർഹവുമാണെന്നും,ഡി.വൈ. എഫ്.ഐ.പ്രവർത്തകരായ പ്രതികൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നുംമുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്ഇൻ ചാർജ് ബി.എം. അഷ്റഫ്, ജനറൽ സെക്രട്ടറി എസ്.എം. മുഹമ്മദ് കുഞ്ഞി, ട്രഷറർ എം.കെ. അബ്ദുൾ റഹിമാൻ ഹാജി എന്നിവർ ആവശ്യപ്പെട്ടു.
ആത്മീയ ബോധവും, ഉൽകൃഷ്ട ജീവിതവും വിദ്യാർത്ഥികളിൽ ക്രമപെടുത്തുകയും, ഉദ്ബോധിപ്പിക്കുകയും ചെയ്യുന്ന മദ്രസയിൽ കയറി നടത്തിയ അഴിഞ്ഞാട്ടത്തെ അധികൃതർ ഗൗരവത്തിൽ കാണണണമെന്നും, മതവിദ്യാഭ്യാസ കേന്ദ്രങ്ങൾ നിർഭയ മായി പ്രവർത്തിപ്പി ക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും നേതാക്കൾ അഭ്യർ ത്ഥിച്ചു.