കാഞ്ഞങ്ങാട്: കാസർഗോഡിനെ പിന്നാലെ വിവാദ തീരുമാനവുമായി കാഞ്ഞങ്ങാട് നഗരസഭയും. നഗരത്തിലെ സൂപ്പർമാർക്കറ്റുകളിലും ഹോട്ടലുകളിലും കടകളിലും ജോലിചെയ്യുന്ന എല്ലാ ജീവനക്കാർക്കും കോവിട് നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുക്കണമെന്ന് നഗരസഭയുടെ ഉത്തരവ്. നേരത്തെ ജില്ലയിലെ നഗരങ്ങളിലേക്ക് കടക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു. ഇങ്ങനെ തുടർന്നാൽ കടകൾ അടച്ചിടേണ്ടി വരുന്നതിന് തുല്യമാകുമെന്ന് വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു.
