കേരളത്തിലെ ആദ്യ വാഹനാപകടം, കാറിന് കുറുകെ തെരുവുനായ ചാടി; മരണപ്പെട്ടത് കേരള കാളിദാസന്‍

Latest കേരളം പ്രാദേശികം

തിരുവനന്തപുരം: 1914 സെപ്തംബര്‍ 20നാണ് കേരളത്തിലെ ആദ്യ വാഹനാപകടം നടന്നതായി കരുതപ്പെടുന്നത്. 108 വര്‍ഷം മുമ്പ് നടന്ന ആ വാഹനാപകടത്തില്‍ കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍ മരണപ്പെട്ടു.

തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിനു കുറുകെ തെരുവുനായ ചാടിതാണ് അപകടത്തിന് കാരണമായത്.

വൈക്കം ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഹരിപ്പാടുള്ള അനന്തപുരം കൊട്ടാരത്തിലെത്തി താമസിച്ച ശേഷമാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കുറുകെ നായ ചാടിയതോടെ നിയന്ത്രണം വിട്ട കാര്‍ കുഴിയില്‍ വീഴുകയായിരുന്നു. മാവേലിക്കര കുറ്റീത്തെരുവിലാണ് അപകടം നടന്നത്.പ്രത്യക്ഷത്തില്‍ കാര്യമായ പരുക്ക് ഉണ്ടായിരുന്നില്ലെങ്കിലും സെപ്തംബര്‍ 22ന് കേരള കാളിദാസന്‍ എന്നറിയപ്പെട്ട കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ മരിച്ചു.

നെഞ്ചിനേറ്റ പരുക്കായിരുന്നു മരണകാരണം. ചങ്ങനാശ്ശേരി ലക്ഷ്മിപുരം കൊട്ടാരത്തില്‍ ജനിച്ച അദ്ദേഹം മാവേലിക്കര ശാരദാമന്ദിരത്തില്‍ വെച്ചാണ് മരണപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *