രണ്ടു ദശാബ്ദത്തിനിടെ ആഗോള ബാലവേല നിരക്ക് ഉയർന്നതായി യുനൈറ്റഡ് നേഷൻസ്. . കൊവിഡ് പ്രതിസന്ധിയിൽ ലക്ഷകണക്കിന് കുട്ടികൾ തൊഴിലെടുക്കാൻ നിർബന്ധിതരായെന്ന് റിപ്പോർട്ടിൽ വ്യക്തമാകുന്നു.
അന്താരാഷ്ട്ര തൊഴിൽ സംഘടനയും യു.എന്നിൻറെ യുനിസെഫിൻറെയും കണക്കുകൾ പ്രകാരം 2020ൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 16 കോടിയായി ഉയർന്നു. അതായത് നാലുവർഷത്തിനിടെ 84ലക്ഷം കുട്ടികൾ ബാലവേല ചെയ്യാൻ പുതുതായെത്തി.
കൊവിഡിന് മുൻപ് തന്നെ ബാലവേലയുടെ കണക്കുകൾ ഉയർന്നിരുന്നതായാണ് റിപ്പോർട്ടുകൾ. കൊവിഡ് പ്രതിസന്ധി ഇതിന് ആക്കം കൂട്ടുകയും ചെയ്തു. ലോകത്ത് പത്തിൽ ഒരു കുട്ടി ബാലവേല ചെയ്യുന്നുവെന്നാണ് കണക്കുകൾ. ബാലവേല ഏറ്റവുമധികം ആഫ്രിക്കൻ രാജ്യങ്ങളിലാണെന്നും പറയുന്നു.
വരും വർഷത്തിൽ അഞ്ചുകോടി കുട്ടികൾ ബാലവേലക്ക് നിർബന്ധിതരാകുമെന്ന് യു എൻ പറഞ്ഞു.