പനാജി: ഓക്സിജൻ ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ട് മണിക്കുറുകൾക്കുള്ളിൽ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതേ പ്രതിസന്ധിക്കിരയായി മരിച്ചത് 15 പേർ. വ്യാഴാഴ്ച പുലർച്ചെ രണ്ടിനും ആറിനുമിടയിലാണ് ഓക്സിജൻ വിതരണ അളവ് കുറഞ്ഞ് വൻദുരന്തം സംഭവിച്ചത് .
അർധരാത്രിക്കു ശേഷം ഓക്സിജൻ അളവ് കുറയുന്നത് ശ്രദ്ധയിൽ പെട്ട് ആശുപത്രിയിലെ ഡോക്ടർമാരും രോഗികളുടെ ബന്ധുക്കളും അധികൃതരെ നിരന്തരം ബന്ധപ്പെട്ടെങ്കിലും നടപടി വൈകുകയായിരുന്നു. ഇതാണ് കൂട്ട മരണത്തിനിടയാക്കിയത്.