ചെങ്ങന്നൂരിൽ പ്രായപൂർത്തിയാവാത്ത രണ്ടു കുട്ടികളെ ഉപേക്ഷിച്ചു കാമുകന്റെ കൂടെ പോയ യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു.35 കാരിയായ മുളക്കുഴ പെരിങ്ങാല ശ്രീനന്ദനം വീട്ടിൽ അഞ്ജന.36 കാരനായ ചെങ്ങന്നൂർ അങ്ങാടിക്കൽ കൊച്ചാദിശ്ശേരി വീട്ടിൽ എ ആർ സുജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഭർത്താവിന്റെ വീട്ടിൽ ആയിരുന്നു അഞ്ജനയും മക്കളും താമസിച്ചിരുന്നത്.ഇക്കഴിഞ്ഞ പതിനൊന്നാം തീയതി പുലർച്ചെ 2 മണിക്കാണ് സുജിത്തിനൊപ്പം പോയത്.
അഞ്ജനയുടെ ഭർത്താവ് ഗൾഫിലാണ് ജോലി ചെയ്യുന്നത്.ഇയാൾ പതിനൊന്നാം തീയതി രാവിലെ 4:45 നു വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോഴാണ് അഞ്ജന മറ്റൊരാളോടൊപ്പം പോയത് അറിഞ്ഞത്.കത്തെഴുതി വെച്ചതിനു ശേഷമാണ് അഞ്ജന ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയത്.
അഞ്ജനയുടെ രണ്ടുമക്കളെയും തലേദിവസം പിതാവിന്റെ അടുത്ത് കൊണ്ടു വിട്ടിരുന്നു.വർഷങ്ങളായി ഇവർ അടുപ്പത്തിലായിരുന്നു.
പഠനകാലം മുതൽ അടുപ്പത്തിലായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിൽ വരുന്നത് അറിഞ്ഞ് നാടുവിടുകയായിരുന്നു അഞ്ജനയും കാമുകനും.
10 വയസ്സും 9 വയസ്സും ഉള്ള രണ്ടു കുട്ടികളാണ് അഞ്ജനയ്ക്ക് ഉള്ളത്.
ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ ചൊവ്വാഴ്ച കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴാണ് എസ് ഐ എസ് രാജേഷ്,സീനിയർ സിപിഒ ബാലകൃഷ്ണൻ,വനിതാ സിവിൽ പോലീസ് ഓഫീസർ മായാദേവി എന്നിവർ ചേർന്ന് പിടികൂടിയത്.
കോടതി ഇവരെ റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് പോകുന്ന മാതാപിതാക്കൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പോലീസ് മുമ്പ് തന്നെ അറിയിച്ചിരുന്നു.
പഠനകാലം മുതൽ ഇഷ്ടത്തിലായിരുന്ന അഞ്ജനയും കാമുകനും, അഞ്ജനയുടെ വിവാഹത്തിനു ശേഷവും ആ ബന്ധം തുടർന്നു എന്നാണ് പോലീസ് പറയുന്നത്.