ന്യൂഡൽഹി: ഉത്തർപ്രദേശിൽ പോസിറ്റീവ് കേസുകൾ വർധിക്കുകയാണെന്നും എല്ലാവർക്കും ബെഡുകൾ ഉറപ്പാക്കാൻ ആകാത്ത സാഹചര്യമാണ് ഉള്ളതെന്നും കേന്ദ്രസർക്കാർ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ അവകാശവാദത്തെ തള്ളുന്ന നിലപാടാണ് കേന്ദ്രം കോടതിയിൽ സ്വീകരിച്ചത് എന്നതാണ് ഏറ്റവും വലിയ ശ്രദ്ധേയം. യുപിയിൽ ബെഡുകളുടെയോ ഓക്‌സിജന്റെയോ കുറവില്ല എന്നാണ് യോഗി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നത്.