പ്രധാനമന്ത്രിക്കെതിരായ വിമർശനം രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.. മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദേശിച്ചു. മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതി നിർദേശം.
പ്രധാനമന്ത്രി മരണങ്ങളും ഭീകരാക്രമണങ്ങളും വോട്ടിന് വേണ്ടി ഉപയോഗിക്കുന്നുവെന്ന് ഒരു പരിപാടിക്കിടെ വിനോദ് ദുവ പരാമർശിച്ചിരുന്നു. ഇതിനെതിരെ ഹിമാചൽ പ്രദേശിലെ ഒരു ബിജെപി നേതാവാണ് പരാതി നൽകിയത്. രാജ്യദ്രോഹകുറ്റവും ദുവക്കെതിരെ ചുമത്തിയിരുന്നു.
വിമർശനം എന്ന പേരിൽ രാജ്യദ്രോഹം ചുമത്താനാകില്ലെന്നു സുപ്രീംകോടതി പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ അവകാശം സംരക്ഷിക്കുന്നതിന് വ്യക്തമായ വിധിയാണ് സുപ്രിംകോടതി നിന്നും ഉണ്ടായത്.