ലഖ്നൗ: കോവിഡിനെ നേരിടാൻ അശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കരുതെന്ന് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മുന്നറിയിപ്പ് നൽകുേമ്പാഴും അന്ധവിശ്വാസങ്ങൾ യഥേഷ്ടം തുടരുന്നു. ഉത്തർപ്രദേശിലെ മീററ്റിൽ നിന്നാണ് പുതിയ വാർത്ത.
ശംഖ് ഊതി ജയ് ശ്രീറാം വിളികളോടെ ‘പ്രത്യേക’ കൂട്ട് കത്തിച്ചാണ് കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്. ഇതിന് നേതൃത്വം കൊടുത്തതാകട്ടെ ബി.ജെ.പി നേതാവായ ഗോപാൽ ശർമയാണ്. ഇതിൽ നിന്നും വരുന്ന പുക അന്തരീക്ഷം ശുദ്ധമാക്കുമെന്നും വൈറസിനെ നിശിപ്പിക്കുമെന്നും അവർ വിശ്വസിക്കുന്നു.