പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ നെല്ലിക്കുന്ന് സ്വദേശിയെ അറസ്റ്റ് ചെയ്തു.കാസർകോട് വനിതാ പൊലീസ് സ്റ്റേഷൻ സിഐ. ഷാജി ഫ്രാൻസിസും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതി മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് വിവരം.പൊലീസ് കേസെടുത്തത് അറിഞ്ഞതോടെയാണ് ഇയാൾ ഒളിവിൽ പോയത്. കോഴിക്കോട്ട് തെരുവിൽ അലഞ്ഞുനടക്കുന്നവരെ പാർപ്പിക്കുന്ന കോവിഡ് പ്രതിരോധ ക്യാമ്പിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
കാഞ്ഞങ്ങാട്ടെ ഒരു ഹോസ്റ്റലിലാണ് കുട്ടിയെ പാർപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടിക്ക് കടുത്ത വയറു വേദന ഉണ്ടായതിനെ തുടർന്ന് ഹോസ്റ്റൽ അധികാരികൾ പെൺകുട്ടിക്ക് വയറുവേദനയാണെന്ന് അമ്മയെ അറിയിക്കുകയും ആശുപത്രിയിലെ പരിശോധനയിൽ അഞ്ചുമാസം ഗർഭിണിയാണെന്ന് വ്യക്തമാവുകയും ചെയ്തു . പിതാവ് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് വിവരം പൊലീസിൽ അറിയിച്ചത്.