റിയാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാ വിലക്ക് മെയ് 17ന് നീക്കും. മെയ് 17 ന് പുലര്‍ച്ചെ ഒരു മണി മുതല്‍ വിമാന സര്‍വീസുകള്‍ പൂർണമായും ആരംഭിക്കാൻ കഴിയുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. മുഴുവൻ വാക്സിൻ ഡോസ് എടുത്തവര്‍ക്കും ഒരു ഡോസ് എടുത്തു 14 ദിവസം കഴിഞ്ഞവര്‍ക്കും കോവിഡ് ബാധിച്ച് സുഖം പ്രാപിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കുമാണ് യാത്രക്ക് അനുമതിയുണ്ടാകുക. തവക്കല്‍നാ ആപ്ലിക്കേഷനിലൂടെയാകും തീയതി പരിശോധിക്കുക. അന്താരാഷ്ട്ര സര്‍വീസുകള്‍ക്കുള്ള വിലക്ക് നീങ്ങുന്നതോടെ വിദേശയാത്ര നടത്താനും രാജ്യത്തേക്ക് തിരിച്ചു വരാനും സാധിക്കും.
