ജിദ്ദ: ഫലസ്തീൻ ജനതക്കുനേരെ തുടരുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. ഫലസ്തീനിലെ രക്തരൂഷിതമായ സംഭവങ്ങളും ഇസ്രായേൽ ആക്രമണങ്ങളും മറ്റും ചർച്ചചെയ്യുന്നതിന് സൗദി അറേബ്യയുടെ ക്ഷണപ്രകാരം ഒ.െഎ.സി അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിതല എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സൗദി വിദേശകാര്യമന്ത്രി.
